ഷുഹൈബ് വധം: രാഷ്ട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈകോടതി
text_fieldsകൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിനെതിരെ അന്വേഷണമുണ്ടായോയെന്ന് ഹൈകോടതി. കണ്ണൂരിലെ മട്ടന്നൂരിലുണ്ടായ സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നിരിക്കെ ഇതി െൻറ ഗൂഢാലോചനയും പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉന്നത രാഷ്ട്രീയക്കാരുടെ പങ്ക് സംബന്ധിച്ചും അന്വേ ഷിച്ചോയെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർക്കും വാഹനത്തിെൻറ ഡ്രൈവർക്കും പുറെമ ആറുപേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഇവരെ പ്രതി ചേർത്തതായി സർക്കാറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ വിജയ് ഹൻസാരിക ബോധിപ്പിച്ചു. അന്വേഷണം ഉൗർജിതമാക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ നിർദേശം നൽകിയിട്ടുമുണ്ട്.
പ്രാദേശികതലത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളുണ്ടാവാമെങ്കിലും ഉന്നതരുടെ അറിവില്ലാതെ ഇത്തരമൊരു സംഭവം നടക്കുമോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. സെൽഫിയുടെ കാലമാണെങ്കിലും പ്രധാന നേതാവിനൊപ്പം പ്രതി നിൽക്കുന്ന ചിത്രം പ്രചരിക്കുന്നത് ഉന്നതർക്ക് െകാലപാതകത്തിൽ പങ്കുണ്ടോയെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കും. സംശയങ്ങൾ ഇല്ലാതാക്കാൻ അന്വേഷണം ഉയർന്ന തലത്തിലേക്ക് പോകണമെന്നും കോടതി വ്യക്തമാക്കി. ഹരജി ബുധനാഴ്ച വാദം തുടരാനായി മാറ്റി.
2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് ഷുഹൈബിെൻറ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.