ഷുഹൈബ് വധം: സർക്കാറിെൻറ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചുതന്നെ കേൾക്കും
text_fieldsകൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സി.ബി.െഎക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചിന് പരിഗണിക്കാൻ തടസ്സമില്ലെന്ന് ഹൈകോടതി. ക്രിമിനൽ റിട്ട് പെറ്റീഷൻ വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ചിന് പരിഗണിക്കാനാവില്ലെന്ന് 1992ലെ ഹൈകോടതി അഞ്ചംഗ െബഞ്ചിെൻറ വിധി ഉദ്ധരിച്ച് ഷുഹൈബിെൻറ മാതാപിതാക്കൾ ഉന്നയിച്ച വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിെൻറ നിരീക്ഷണം. സർക്കാർ നൽകിയ അപ്പീൽ ഹരജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. അതുവരെ കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന്മേലുള്ള സ്റ്റേ തുടരും.
പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാര്‍ മേഖലക്ക് ലെറ്റേഴ്സ് പേറ്റൻറ് (മദ്രാസ്) നിയമത്തിലെ അഞ്ചാം വകുപ്പ് ബാധകമാണെന്നും ഈ മേഖലയില്‍നിന്നുള്ള ക്രിമിനല്‍ അപ്പീലുകള്‍ ഹൈകോടതിയുടെ അധികാരപരിധിയിൽ വരില്ലെന്നുമുള്ള കെ.എ. ദാസ് കേസിലെ 1992ലെ അഞ്ചംഗ ബെഞ്ചിെൻറ വിധി ചൂണ്ടിക്കാട്ടി ഷുഹൈബിെൻറ മാതാപിതാക്കളുടെ അഭിഭാഷകൻ വാദം ആവർത്തിച്ചു. 1956ലെ സംസ്ഥാന പുനഃസംഘടന നിയമത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ വാദം ഉന്നയിക്കുന്നതെന്നും സുപ്രീംകോടതിയാണ് അപ്പീല്‍ പരിഗണിക്കേണ്ടതെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, 1959 മാര്‍ച്ച് ഒമ്പതിന് കേരള ഹൈകോടതി ആക്ട് പ്രാബല്യത്തില്‍ വന്നതോടെ ലെറ്റേഴ്സ് പേറ്റൻറ് നിയമപരമായി അസാധുവായെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈകോടതി ആക്ട് വന്നതിനുശേഷം സംസ്ഥാന അതിർത്തിക്കകത്തെ എല്ലാ കാര്യങ്ങളിലും ഹൈകോടതിക്ക് ഇടപെടാവുന്നതാണെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പൊലീസ് അന്വേഷണം കാര്യക്ഷമമായി നീങ്ങുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസം സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടി അനുചിതമാണെന്നുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.