Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷോണി റോയി എവിടെ?

ഷോണി റോയി എവിടെ?

text_fields
bookmark_border
shony-roy
cancel

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം പടിക്കല്‍ വീട്ടില്‍ മണ്ണാറുകണ്ടി ഷോണി റോയിയുടെ തിരോധാനത്തിന് ഏഴു വര്‍ഷം. 2013 ഡിസംബറിലാണ് സീരിയല്‍, ആല്‍ബം മേഖലയില്‍ ജോലി ചെയ്തിരുന്ന ഷോണി റോയി വീട്ടില്‍നിന്നിറങ്ങിയത്. ബാലുശ്ശേരിയില്‍ ഫാസ്റ്റ് ഫുഡ്‌ കട നടത്തിയിരുന്ന ഷോണി പിന്നീട് ടെലിഫിലിം നിര്‍മാണരംഗത്തും സജീവമായിരുന്നു. സിനിമയോടുള്ള താല്‍പര്യം കൊണ്ടായിരിക്കാം വീടുവിട്ടുപോയതെന്നാണ് കുടുംബവും സുഹൃത്തുക്കളും വിശ്വസിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നാണ് കുടുംബം പറയുന്നത്.

32ാം വയസ്സിലാണ് മകനെ കാണാതായതെന്നും കണ്ണടയും മുമ്പേ അവനെ ഒന്നു കണ്ടാല്‍ മതിയെന്നുമാണ് പിതാവ് സദാനന്ദന്‍ പറയുന്നത്. മുറ്റത്തൊരു കാല്‍പെരുമാറ്റം കേട്ടാല്‍പോലും അത് തെൻറ മകനായിരിക്കുമെന്ന പ്രതീക്ഷയിലാണ് ജീവിതമെന്ന് മാതാവ്‌ പ്രേമയും പറയുന്നു. വാര്‍ധക്യത്തില്‍ തങ്ങള്‍ക്ക് താങ്ങാവേണ്ട ഏകമക‍െൻറ തിരോധാനത്തില്‍ വേദന കടിച്ചമര്‍ത്തി കഴിയുകയാണ് ഇരുവരും. ഓട്ടിസം ബാധിച്ച് ചലനശേഷിയില്ലാത്ത മകന്‍ 10 വയസ്സുകാരന്‍ ആല്‍ബിന്‍ റോയിയോടും എട്ടു വയസ്സുകാരി മകള്‍ വൈഗ ലക്ഷ്മിയോടുമൊപ്പം ഭര്‍ത്താവിെൻറ വരവും പ്രതീക്ഷിച്ച് കണ്ണീരുണങ്ങാത്ത കണ്ണുകളുമായി കാത്തിരിക്കുകയാണ് ഷോണിയുടെ ഭാര്യ ശ്രീലത. നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുന്ന ശ്രീലതക്ക് പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയാത്ത മകനെ പരിചരിക്കേണ്ടതിനാല്‍ ജോലിക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. വീട്ടില്‍നിന്ന് ഇറങ്ങിയതിനുശേഷം ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ശ്രീലത പറഞ്ഞു.

വീട് നിര്‍മാണത്തിന് ബാങ്കില്‍നിന്ന്‍ വായ്പയെടുത്ത മൂന്നു ലക്ഷം ഇപ്പോള്‍ പലിശയും ചേര്‍ത്ത് വലിയ കടബാധ്യതയിലും ജപ്തി ഭീഷണിയിലുമാണ്. ചലനശേഷിയില്ലാത്ത മകെൻറ ചികിത്സ ചെലവിനും മകളുടെ വിദ്യാഭ്യാസത്തിനും ഒരു വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നതിനിടയിലാണ് ജപ്തിഭീഷണിയും കുടുംബത്തെ വേട്ടയാടുന്നത്. ഷോണിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുന്നതിന് മുഖ്യമന്ത്രി, ഡി.ജി.പി, വടകര റൂറൽ എസ്.പി, ബാലുശ്ശേരി പൊലീസ് എന്നിവർക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.കുടുംബത്തിെൻറ ദുരിതമറിഞ്ഞ ഷോണിയുടെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന്‍ മകന്‍ ആല്‍ബിന്‍ റോയ്, S/O ശ്രീലത എന്ന പേരില്‍ ബാലുശ്ശേരി എസ്.ബി.ഐ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. Ac: 39323499 210, IFSC: SBIN 0017084. ഫോണ്‍: 628 2266 965.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmissing caseShony roy
News Summary - shony roy missing
Next Story