ശിവഗിരി തീർഥാടന സർക്യൂട്ട്: സർക്കാറിനെതിരെ കണ്ണന്താനം
text_fieldsകോട്ടയം: ശിവഗിരി തീർഥാടന സർക്യൂട്ടിെൻറ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ട് മു ഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും കത്ത് നൽകിയിരുന ്നതായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. തീർഥാടന സർക്യൂട്ട് വേഗത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണച്ചുമതല ഇന്ത്യ ടൂറിസം ഡെവലപ്മെൻറ് കോർപറേഷെന (െഎ.ടി.ഡി.സി) ഏൽപിച്ചതെന്നും അദ്ദേഹം പറഞ്ഞു. 69.47 കോടി ചെലവിൽ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തുകളും കണ്ണന്താനം പുറത്തുവിട്ടു.
നേരേത്ത പദ്ധതിയുടെ നിർമാണോദ്ഘാടം സംസ്ഥാന സർക്കാറിനെ അറിയിച്ചിെല്ലന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായി കെ.ടി.ഡി.സിയെ ചുമതലപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. ഇതിനു മറുപടിയാണ് മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും അയച്ച കത്തുകൾ അദ്ദേഹം പുറത്തുവിട്ടത്.
എന്തുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതെന്ന് അറിയില്ല. കേരളത്തിൽ നടപ്പാക്കുന്ന എല്ലാ കാര്യങ്ങളും കേരളത്തിലെ ടൂറിസം മന്ത്രിയെ അറിയിക്കാറുണ്ട്. കേന്ദ്രം നടപ്പാക്കുന്ന പദ്ധതി സംസ്ഥാന സർക്കാറിെൻറ സഹകരണത്തോടെയോ അല്ലാതെയോ നടപ്പാക്കും. പണം മുഴുവൻ മുടക്കുന്നത് കേന്ദ്രമാണ്. നിർമാണ ഏജൻസിയെ കേന്ദ്രത്തിന് തീരുമാനിക്കാം. ഇതിൽ തർക്കത്തിന് പ്രസക്തിയില്ല. മുഖ്യമന്ത്രിയെയും ടൂറിസം മന്ത്രിയെയും വിവരം അറിയിക്കുകയും കത്ത് നൽകുകയും ചെയ്തിരുന്നതാണ്. എന്നാൽ, സംസ്ഥാന സർക്കാർ ഈ മര്യാദ കാണിക്കുന്നില്ല. കണ്ണൂർ വിമാനത്താവളത്തിന് എല്ലാ അനുമതിയും നേടിക്കൊടുത്തിട്ടും ഉദ്ഘാടനത്തിന് കേരളത്തിൽനിന്നുള്ള ഏക കേന്ദ്രമന്ത്രിയായ തന്നെ വിളിച്ചില്ലെന്നും കണ്ണന്താനം ആരോപിച്ചു.
ശബരിമല-പമ്പ-എരുമേലി തീർഥാടന സർക്യൂട്ടിനായി അനുവദിച്ച തുക രണ്ടുവർഷം കഴിഞ്ഞിട്ടും ചെലവഴിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 99.99 കോടിയാണ് അനുവദിച്ചത്. ഇതിൽ ഒരുപൈസപോലും ചെലവഴിച്ചിട്ടില്ല. ഇൗപണം ചെലവഴിക്കാതെ കിടക്കുേമ്പാഴാണ് സംസ്ഥാന ബജറ്റിൽ ഇല്ലാത്ത തുക ശബരിമലക്കായി നീക്കിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.