Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ് വിടേണ്ട...

യു.ഡി.എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ല - ഷിബു ബേബി ജോൺ

text_fields
bookmark_border
യു.ഡി.എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ല - ഷിബു ബേബി ജോൺ
cancel

തിരുവനന്തപുരം: യു.ഡി.എഫ് വിേടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് ആർ.എസ്.പി തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തതെന്നും ഷിബു പറഞ്ഞു.

''പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ല. വെറുതെ പോയി യു.ഡി.എഫ് യോഗത്തിൽ ഇരിക്കേണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഇക്കാര്യത്തിൽ നാലാംതീയ്യതി ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് ആർ.എസ്.പിക്ക് നൽകിയത്. ഇത്തരം രീതികളോട് വിയോജിപ്പുണ്ട്. അനുകൂല പ്രതികരണമില്ലെങ്കിൽ പാർട്ടി പാർട്ടിയുടേതായ നിലപാട് സ്വീകരിക്കും '' ഷിബു ബേബി ജോൺ പറഞ്ഞു.

ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് ആര്‍.എസ്.പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിച്ച കോണ്‍ഗ്രസ് സമിതി റിപ്പോര്‍ട്ടിലെ തങ്ങൾക്കെതിരായ പരാമർശത്തിൽ പ്രകോപിതരായ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് പിന്നാലെ മറ്റൊരു ഘടകകക്ഷി കൂടി ഇടയുന്നത് കോൺഗ്രസിന് തലവേദനയായിരുന്നു.

തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും പാര്‍ട്ടി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി ഇല്ലാത്തതാണ് ആര്‍.എസ്.പിയുടെ അതൃപ്തിക്ക് കാരണം. ഇക്കാര്യം കഴിഞ്ഞദിവസം ചേർന്ന ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനത്തിനിടയാക്കി. തുടർന്നാണ് പാർട്ടി ഉന്നയിച്ച കാര്യങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ യു.ഡി.എഫ് യോഗത്തിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.

മുന്നണിമാറ്റം വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ശക്തമാകുന്നതിനിടയിലാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിലെ അച്ചടക്കമില്ലായ്മക്കെതിരെ ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ രംഗത്തുവരുകയും ചെയ്തിരുന്നു. രണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പൂജ്യത്തിലൊതുങ്ങിയ ആര്‍.എസ്.പിയില്‍, യു.ഡി.എഫ് നേതൃത്വത്തോടുള്ള അതൃപ്തി ശക്തമാണ്.

അതേസമയം, ആര്‍.എസ്.പി തീരുമാനം അറിഞ്ഞതിനുപിന്നാലെ എത്രയും വേഗം ചര്‍ച്ചയാകാമെന്ന് മുന്നണിനേതൃത്വം അവരെ അറിയിച്ചു. സെപ്റ്റംബർ ആറിനുള്ള യു.ഡി.എഫ് യോഗത്തിന് മുമ്പ് ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് നീങ്ങണമെന്ന വികാരമാണ് ആർ.എസ്.പി യോഗത്തിൽ ഉണ്ടായത്. നാലാം തീയതി ചേരുന്ന സംസ്ഥാനകമ്മിറ്റിയിൽ വിശദമായി ചര്‍ച്ച ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rspShibu Baby John
Next Story