പോസ്റ്റ്മോർട്ടത്തിന് വിമുഖത അരുത്
text_fieldsകോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ കുരുക്ക് മുറുകുേമ്പാൾ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത് പോസ്റ്റ്മോർട്ടം സംബന്ധിച്ചാണ്. ആറു മരണങ്ങളിൽ ഒന്നു മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്, ജോളിയുടെ ഭർത്താവായിരുന്ന റോയിയുടേത്. സയനൈഡാണ് മരണകാരണമെന്ന് വ്യക്തമായത് ഇൗ പോസ്റ്റ് മോർട്ടത്തിലാണ്. 24 മണിക്കൂർ ഡോക്ടറുടെ നിരീക്ഷണത്തിലില്ലാത്ത ഏതൊരാളുടെയും മരണം പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസു പറഞ്ഞു.
സ്വാഭാവികമെന്ന് എഴുതിത്തള്ളുന്ന പലമരണങ്ങളും പോസ്റ്റ് മോർട്ടത്തിലൂടെ കൊലപാതകമാണെന്ന് തെളിയിച്ചിട്ടുണ്ട്. ശ്വാസകോശം, ഹൃദയം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനമാണ് ഒരു വ്യക്തിയെ ജീവിപ്പിച്ചു നിർത്തുന്നത്. പോസ്റ്റ്മോർട്ടം നടത്തുേമ്പാഴും ഇവയുടെ വിവിധ തരത്തിെല സൂക്ഷ്മ പരിശോധനകളാണ് നടത്തുക. ഇൗ മൂന്ന് അവയവങ്ങളുടെ ഒാരോ നാഡിയുടെയും അളവുതൂക്കങ്ങൾ രേഖപ്പെടുത്തുകയും അതിെല വ്യത്യാസങ്ങൾ കണ്ടെത്തി മരണകാരണം നിശ്ചയിക്കുകയുമാണ് ചെയ്യുന്നത്.
തൂങ്ങി മരണം, മുറിവേറ്റുള്ളതും വിഷബാധ ഏറ്റുള്ളതുമായ മരണം, ഉയരങ്ങളിൽനിന്ന് വീഴുക, മുങ്ങി മരിക്കുക, കുഴഞ്ഞ് വീഴുക തുടങ്ങിയവ ഉൾപ്പെടെ മറ്റു മരണങ്ങൾ എന്നിവ നിർബന്ധമായും പോസ്റ്റ് മോർട്ടം നടത്തണം. പലപ്പോഴും ഒരേ ലക്ഷണങ്ങൾ പലവിധ പ്രശ്നങ്ങൾക്ക് രോഗി കാണിച്ചിരിക്കും. കൂടത്തായിയിൽ സംഭവിച്ചതുപോലെ ശ്വാസംമുട്ടൽ, ഛർദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ ഹൃദയാഘാതത്തിനും കാണിച്ചെന്നിരിക്കും. അതുകൊണ്ടുതന്നെ രോഗ ലക്ഷണങ്ങൾ കണ്ട് രോഗം നിർണയിക്കാനാകില്ല.
ശാസ്ത്രീയ പരിശോധന നടത്തി രോഗം നിർണയിച്ചാൽ മാത്രമേ മൃതദേഹം വിട്ടുകൊടുക്കാനാകൂ. പലപ്പോഴും നാട്ടുമ്പുറത്തുള്ള സാധാരണക്കാരാണ് പോസ്റ്റ്മോർട്ടത്തിനു വിമുഖത കാണിക്കുന്നത്. മതപരമെന്നതിനെക്കാൾ അഭിമാന പ്രശ്നമായാണ് പലരും പോസ്റ്റ്മോർട്ടത്തെ തടയുന്നത്. ഇൗച്ച വന്നിരുന്നാൽ പോലും മൃതദേഹത്തിന് ആനകുത്തിയ വേദനയായിരിക്കുമെന്ന് പല മതപ്രഭാഷകരും പ്രസംഗിക്കുന്നതും ആളുകളെ പിന്നോട്ടടിക്കുന്നു. മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുമെന്ന ചിന്തയും പലരെയും ഇതിനു തടസ്സം നിൽക്കാൻ പ്രേരിപ്പിക്കുെന്നന്ന് ഡോ. ഷെർലി വാസു പറഞ്ഞു. ശസ്ത്രക്രിയ ചെയ്യുന്നതുപോലെതന്നെ വൃത്തിയായിട്ടാണ് പോസ്റ്റ് മോർട്ടവും നടത്തുക. അതിനുശേഷം അവയവങ്ങളെല്ലാം ഉള്ളിൽതന്നെ വെച്ച് തുന്നും. പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന ശിപാർശയുമായി വരുന്നത് അധികവും രാഷ്ട്രീയക്കാരാണെന്നും അതിൽ കക്ഷിഭേദമില്ലെന്നും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.