പാമ്പു കടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം: സ്കൂളിൽ ജില്ലാ ജഡ്ജി നേരിട്ടെത്തി
text_fieldsസുൽത്താൻ ബത്തേരി: ഗവ. സർവജന സ്കൂൾ വിദ്യാർഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ഹൈകോടതി നിർദേശ പ്ര കാരം ജില്ല ജഡ്ജി എ. ഹാരിസ് സ്കൂള്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെ 11 ഓ ടെയാണ് ജഡ്ജിയടക്കം ജുഡീഷ്യൽ ഓഫിസർമാർ സ്കൂളില്‍ എത്തിയത്. പ്രാ ഥമിക അന്വേഷണത്തില്‍തന്നെ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഷഹല െഷറിെൻറ മരണത്തിൽ ആരോപണവിധേയര്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തു. കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ജിസ്സ മെറിൻ ജോയി, സ്കൂള്‍ പ്രിന്‍സിപ്പൽ എ.കെ. കരുണാകരൻ, ഹൈസ്കൂളിെൻറ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ.കെ. മോഹനൻ, പ്രൈമറി അധ്യാപകന് സി.പി. ഷിജില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
കൂടാതെ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരെ അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. സ്കൂൾ പി.ടി.എ പിരിച്ചുവിട്ടു. അധ്യാപകൻ ഷിജിലിനെ വിദ്യാഭ്യാസ ഉപഡയറക്ടറും വിദ്യാർഥിനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ്സ മെറിൻ ജോയിയെ ഡി.എം.ഒയും വ്യാഴാഴ്ച സസ്പൻഡ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ചത്. സംഭവത്തിൽ വിദ്യാർഥികൾ തന്നെ അധ്യാപകർക്കെതിരെ പരാതി ഉന്നയിച്ചു. ഏറെ പരിതാപകരവും നിര്‍ഭാഗ്യകരവുമായ സംഭവമാണ് നടന്നതെന്ന് ജില്ല ജഡ്ജി എ. ഹാരിസ് പറഞ്ഞു. ജില്ല ലീഗല്‍ സർവിസ് സെക്രട്ടറി കെ.പി. സുനിത, ജഡ്ജി ബൈജുനാഥ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രധാനാധ്യാപകന് ഉൾപ്പെടെയുള്ളവരെ അദ്ദേഹം വിമര്‍ശിച്ചു. അപകടകരമായ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കിയവര്‍ക്കെതിരെ അന്വേഷണമുണ്ടാവും. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗല്‍ സർവിസ് അതോറിറ്റി ഹൈകോടതിക്ക് വിശദ റിപ്പോർട്ട് നൽകും. ജില്ല കലക്ടർ അദീല അബ്ദുല്ല ഷെഹലയുടെ വീട് സന്ദർശിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്ന് വീടും സർവജന വിദ്യാലയവും സന്ദർശിക്കും.
ജില്ല ജഡ്ജി ഹൈകോടതിക്ക് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും
കല്പറ്റ: ക്ലാസ് മുറിയില്‍നിന്ന് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പൽ ജില്ല ജഡ്ജി എ. ഹാരിസ് ഹൈകോടതിക്ക് തിങ്കളാഴ്ച അന്വേഷണ റിപ്പോര്‍ട്ട് നല്‍കും. കേരള ലീഗല്‍ സര്‍വിസസ് അതോറിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കുട്ടിയുടെ മരണത്തിൽ സ്കൂൾ അധികൃതര്‍ക്ക് വീഴ്ചപറ്റിയതായാണ് വിലയിരുത്തല്‍.
ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സ്കൂളില്‍ പരിശോധന നടത്തിയിരുന്നു. ഉച്ചക്കുശേഷം ജഡ്ജിയുടെ ചേംബറിൽ പ്രത്യേക യോഗവും ചേർന്നു. കലക്ടര്‍ അദീല അബ്ദുല്ല, ജില്ല പൊലീസ് മേധാവി ആര്. കറുപ്പസാമി, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, ഡി.എം.ഒ ഡോ. ആര്. രേണുക, എ.ഡി.എം തങ്കച്ചന് ആൻറണി, സ്കൂൾ പ്രിന്‍സിപ്പൽ, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ യോഗത്തിൽ നിര്‍ദേശം നല്കി.
അധ്യാപകർക്ക് പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കാനും തീരുമാനിച്ചു. സ്കൂളിലെ അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. സ്കൂളുകളിലെ ശുചിത്വം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പി.ടി.എയോടും നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് പരിശോധിച്ച് വീണ്ടും യോഗം ചേരും. സബ് ജഡ്ജി കെ.പി. സുനിത, വൈത്തിരി താലൂക്ക് ലീഗല്‍ അതോറിറ്റി ചെയര്മാന് കെ. ബൈജുനാഥ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.