Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അവൾ മോഹിച്ചത്...

‘അവൾ മോഹിച്ചത് ജഡ്ജിയാകാൻ’

text_fields
bookmark_border
‘അവൾ മോഹിച്ചത് ജഡ്ജിയാകാൻ’
cancel
camera_alt????? ????????? ????????? ?????. ??????? ??????

പുത്തൻകുന്ന് (വയനാട്): ‘‘പഠിക്കാൻ മിടുക്കിയായ മകൾ വലുതാവുേമ്പാൾ ജഡ്ജിയാകണമെ ന്ന് പറയുമായിരുന്നു. മോൾ പോയി. ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത ്സ കിട്ടാതെ മരിക്കരുത്. 
മെഡിക്കൽ കോളജ് പോലുള്ള ഉയർന്ന ചികിത്സാസൗകര്യം ഇവിടെ ഉണ്ടാകണം’’ പാമ്പു കടിയേറ്റ് ചികിത്സ കിട്ടാതെ ബുധനാഴ്ച മരിച്ച ഷഹല ഷെറിെൻറ മാതാവ് അഡ്വ. സജ്ന ആയിഷ പറഞ്ഞു. നാലാം ക്ലാസു വരെ ബത്തേരി സെൻറ് ജോസഫ്സിൽ പഠിച്ച ഷഹലയെ അഞ്ചാം ക്ലാസിലാണ് സർവജന സ്കൂളിൽ ചേർത്തത്.

പാമ്പുകടിയേറ്റതാണെന്നും ബത്തേരി ഗവ. താലൂക്കാശുപത്രിയിലാണുള്ളതെന്നും ഷഹലയുടെ പിതാവ് അഡ്വ. അബ്ദുൽ അസീസ് േഫാണിൽ അറിയിച്ചേപ്പാൾ സജ്ന വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് അവളുടെ ഫോൺ വന്നത്. ‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല’’. പിന്നെയാണ് ഷഹല ഛർദിച്ചത് അറിഞ്ഞത്. അങ്ങനെയാണ് ആശുപത്രിയിൽ ഓടിയെത്തിയത്. ‘‘ഇടക്ക് ശ്വാസതടസ്സം നേരിടുന്ന അവസ്ഥയിലാണ് ആംബുലൻസിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. കണ്ണുകൾ അടഞ്ഞുപോകാതിരിക്കാൻ അവൾതന്നെ തുറന്നു പിടിച്ചു. പിന്നെ തളർച്ച കൂടിയപ്പോൾ ചേലോട് ആശുപത്രിയിലെത്തിച്ചു. ഈ കൈകൾ കോർത്തു പിടിച്ചാണ് മകൾ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താൻ ഇല്ല’’ -സജ്ന പറഞ്ഞു. അമീഗ ജെബിൻ, ആഹിൻ ഇഹ്സാൻ എന്നിവരാണ് മറ്റു മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsShahla SherinShahala mother
News Summary - Shehla sherin death-Kerala news
Next Story