Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്‍റെ ബാഗില്‍...

തന്‍റെ ബാഗില്‍ മയക്കുമരുന്ന്​ ഒളിപ്പിച്ച ശേഷം വാട്‌സ്ആപ്പ് ചെയ്തയാളെ വരെ ചോദ്യം ചെയ്തില്ല -ഷീല സണ്ണി

text_fields
bookmark_border
sheela sunny
cancel

തൃശൂര്‍: വ്യാജ മയക്കുമരുന്ന്​ കേസിൽപ്പെടുത്തി തന്നെ ജയിലിലടച്ച കേസിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യാൻ എക്‌സൈസ് ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്ന്​ ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്ക് നോട്ടീസ് നല്‍കി കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്. തന്‍റെ ബാഗില്‍ മയക്കുമരുന്ന്​ ഒളിപ്പിച്ച ശേഷം അതിന്‍റെ ചിത്രം വാട്‌സ്ആപ്പ് വഴി എക്‌സൈസ് ഉദ്യോഗസ്ഥന് അയച്ചെന്നാണ് പറഞ്ഞത്. ഈ ചിത്രം അയച്ചുകൊടുത്ത നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിക്കാന്‍ തയാറായിട്ടില്ല.

ബന്ധു കൂടിയായ യുവതി വീട്ടില്‍ വന്നപ്പോള്‍ തന്‍റെ സ്കൂട്ടര്‍ കൊണ്ടുപോയിരുന്നു. ആ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയില്ല. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും ഷീല പറഞ്ഞു. ജയിലില്‍ കിടന്നപ്പോള്‍ തന്നെ സഹായിക്കാന്‍ ഭര്‍ത്താവും മകനുമാണ് ഇടപെട്ടത്. ബംഗളൂരുവില്‍നിന്ന്​ എത്തിയ ബന്ധു കൂടിയായ യുവതിയെ ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്ത്​ വരുമെന്നും ഷീല പറഞ്ഞു.

ഷീല സണ്ണിയെ ജയിലിലാക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് പുറത്താക്കണമെന്ന് വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്ത ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് കേരള ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും നിവേദനം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ലൈല റഹീം പറഞ്ഞു. നഷ്ടപ്പെട്ട പാര്‍ലറിന്​ പകരം മറ്റൊന്ന്​ സ്ഥാപിക്കാന്‍ മലപ്പുറം സ്വദേശിയുടെ വാഗ്ദാനം ഉള്ളതിനാൽ ഷീലക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അവർ പറഞ്ഞു. ഭാരവാഹികളായ ജസീന പാണ്ടികശാല, ബീന ദാസ്, ജയലക്ഷ്മി നാരായണന്‍ എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake CaseSheela SunnyFake drug Case
News Summary - Sheela sunny against Fake drug case
Next Story