Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനശബ്ദം കേൾക്കാൻ...

ജനശബ്ദം കേൾക്കാൻ ധൈര്യമില്ലാത്ത സർക്കാർ –തരൂർ

text_fields
bookmark_border
ജനശബ്ദം കേൾക്കാൻ ധൈര്യമില്ലാത്ത സർക്കാർ –തരൂർ
cancel

കോഴിക്കോട്: ജനശബ്ദവും സത്യവും കേൾക്കാൻ ധൈര്യമില്ലാത്ത സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ശശി തരൂർ എം.പി. ‘മൻ കീ ബാത്ത്’ പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജൻ കീ ബാത്തി’നെ കണ്ടില്ലെന്നു നടിക്കുകയാണെന്നും ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ‘ബച്ചാവോ ഇന്ത്യ’ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഇന്ത്യയെ വിഭജിക്കരുത് എന്നീ മുദ്രാവാക്യങ്ങളുയർത്തി മാനാഞ്ചിറക്കു സമീപത്തെ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലായിരുന്നു പ്രതിേഷധം.

രാജ്യത്ത് ജനിച്ചുവളർന്നുവെന്നതിന് തെളിവില്ലെന്ന് പറഞ്ഞ് മുസ്ലിംകളെ അഭയാർഥിയാണെന്ന് മുദ്ര കുത്താൻ സർക്കാറിന് കഴിയുമെന്ന് ശശി തരൂർ പറഞ്ഞു. ഒരു പാർട്ടി, ഒരു നേതാവ്, ഒരു വിശ്വാസം, ഒരു ഭാഷ, ഒരു ശത്രു എന്നതാണ് ബി.ജെ.പി നയം. ജൂതന്മാരെ െകാന്നൊടുക്കിയപോലെ മുസ്ലിംകളെ ഇല്ലാതാക്കണമെന്ന് പറഞ്ഞ നേതാവ് ഗോൾവാൾക്കറുടെ സംഘടനയാണ് ആർ.എസ്.എസ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമം.

യൂറോപ്പിലെ ഫാഷിസത്തിെൻറ അതേ രീതിയാണ് ഇവിടെയും. പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെയും ഭരണകൂടം ഭയക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും മുറിവേൽപിക്കുന്ന സർക്കാറാണിത്.
ഭരണഘടനക്കെതിരായ ആക്രമണം രാജ്യത്തിനെതിരായ ആക്രമണമാണ്. ജനങ്ങളുടെ പ്രക്ഷോഭം വിജയം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, കോൺഗ്രസ് നേതാക്കളായ കെ. പ്രവീൺകുമാർ, പി.എം. സുരേഷ്ബാബു, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, കെ.പി. ബാബു, നിജേഷ് അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത പ്രവർത്തകർ ഒരു മിനിറ്റ് മൗനമാചരിച്ചു. സമരത്തിനുശേഷം ടി. സിദ്ദീഖ് അടക്കമുള്ള പ്രവർത്തകരെ െപാലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർക്കുനേരെ ലാത്തിവീശിയ െപാലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsCAA protest
News Summary - Shashi Tharoor leads CAA protest - Kerala news
Next Story