ഹംസഫർ എക്സ്പ്രസിന്റെ ഫ്ലാഗ് ഒാഫിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി ശശി തരൂർ
text_fieldsതിരുവനന്തപുരം: കൊച്ചുവേളിയിൽ നടന്ന ബംഗളൂരു ഹംസഫര്‍ എക്സ്പ്രസിെൻറ ഉദ്ഘാടന ചടങ്ങില്‍നിന്ന് റെയില്‍വേ ഒഴിവാക്കിയെന്നാരോപിച്ച് ശശി തരൂര്‍ എം.പി ചടങ്ങ് ബഹിഷ്‌കരിച്ചു. ഉദ്ഘാടച്ചടങ്ങിന് ഏതാനും മിനിറ്റ് മുമ്പ് കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലെത്തിയ തരൂര്‍ റെയില്‍വേ ഉദ്യോഗസ്ഥരോട് കടുത്തപ്രതിഷേധം രേഖെപ്പടുത്തി മടങ്ങുകയായിരുന്നു. ഹംസഫര്‍ എക്സ്പ്രസിെൻറ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് റെയില്‍വേ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തിലും ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ജി. സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെക്കുറിച്ച് മാത്രമായിരുന്നു പരാമര്‍ശമുണ്ടായിരുന്നത്.
അതേസമയം, രാഷ്ട്രീയജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും രാഷ്ട്രീയപ്രേരിതമായാണ് തന്നെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതെന്നും ശശി തരൂര്‍ ആരോപിച്ചു. സ്ഥലത്തെ ജനപ്രതിനിധി എന്നനിലയില്‍ കേന്ദ്രസര്‍ക്കാറിെൻറ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുക്കേണ്ടതുണ്ട്. ഹംസഫര്‍ എക്‌സ്പ്രസിനുവേണ്ടി നിവേദനം നല്‍കിയിരുന്നു. ട്രെയിൻ അനുവദിച്ചപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി തന്നെ ഒഴിവാക്കുകയായിരുെന്നന്ന് തരൂര്‍ പറഞ്ഞു. റെയിൽവേയുടെ നടപടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.
എന്നാല്‍, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ശശി തരൂരിെൻറ ഓഫിസിൽ ഔദ്യോഗിക അറിയിപ്പ് നല്‍കിയുന്നതായി റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സിരീഷ്‌കുമാര്‍ സിന്‍ഹ പറഞ്ഞു. ശശി തരൂരിെൻറ പ്രതിഷേധം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. റെയില്‍വേ ഔദ്യോഗികമായി എം.പിക്ക് കത്ത് നല്‍കിയിരുന്നു. തെൻറ നിവേദനത്തിെൻറ ഫലമായിട്ടാണ് ഹംസഫര്‍ എക്‌സ്പ്രസ് അനുവദിക്കപ്പെട്ടതെന്നും കണ്ണന്താനം അവകാശപ്പെട്ടു. ഇക്കാര്യം പരാമര്‍ശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നല്‍കിയ കത്ത് അദ്ദേഹം തെളിവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.