Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാന്‍ വധം:...

ഷാന്‍ വധം: പ്രതികളുമായി തെളിവെടുത്തു

text_fields
bookmark_border
alappuzha murder
cancel
camera_alt

ഷാൻ

ആമ്പല്ലൂര്‍ (തൃശൂർ): ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃക്കൂര്‍ കള്ളായിയിൽ എത്തിച്ച് തെളിവെടുത്തു. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ കള്ളായിയിലെ വീട്ടിലായിരുന്നു തെളിവെടുപ്പ്.

കേസിലെ പ്രതികളായ മൂന്നുപേരെയും ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തൃക്കൂര്‍ കള്ളായി കല്ലന്‍കുന്നേല്‍ സുധീഷിനെയുമാണ് (സുരേഷ്) ആലപ്പുഴ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പിന് എത്തിച്ചത്. ആര്‍.എസ്.എസ് നേതാവായ സുരേഷി‍െൻറ കള്ളായിയിലെ ബന്ധുവീട്ടിലാണ് കേസിലെ മുഖ്യപ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. സുരേഷി‍െൻറ സുഹൃത്തും കള്ളായി സ്വദേശിയുമായ മംഗലത്ത് വീട്ടില്‍ ഉമേഷിനെ അന്വേഷണ സംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍, ഇയാളെ തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. ഒളിവില്‍ കഴിയാന്‍ സഹായിച്ച സുരേഷിനെയും ഉമേഷിനെയും കസ്റ്റഡിയില്‍ കിട്ടിയ ശേഷമാണ് ഷാന്‍ വധക്കേസിലെ മുഖ്യപ്രതികളെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha MurderShan Murder Case
News Summary - Shan murder Evidence taken with defendants
Next Story