‘‘ങ്ങടെ നെഞ്ചിനേറ്റ ആ കുത്ത്, എനിക്കും കൊണ്ട്ട്ടാ...’’
text_fieldsകണ്ണൂർ: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിൽ ചികിത്സാപിഴവിനെ തുടർന്ന് മരിച്ച എം.ബി.ബി.എസ് വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരം സ്വദേശിനി ഷംന തസ്നീമിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഷംനയുടെ പിതാവ് അബൂട്ടി മകൾക്ക് നീതി ലഭിക്കാതെ നെഞ്ചുനീറി മരിച്ച സാഹചര്യത്തിലാണ് ഡോ. കൃഷ്ണൻ ബാലേന്ദ്രെൻറ തുറന്നുപറച്ചിൽ. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ ഫോറൻസിക് വിദഗ്ധനാണ് ഇദ്ദേഹം.
േഡാക്ടറുടെ കുറിപ്പിൽ നിന്ന്: ഷംനയുടെ വാപ്പ അബൂട്ടി എന്നോട് രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നു. മരണത്തിൽ ചികിത്സാപിഴവുണ്ടെന്ന് തെളിയിച്ചാലും അത് സിവിൽ നെഗ്ലിജൻസ് മാത്രമേ ആകാൻ സാധ്യതയുള്ളൂവെന്ന് അദ്ദേഹത്തോട് പറഞ്ഞു. മനുഷ്യജീവനോട് വിലകൽപിക്കാത്ത മാനസികാവസ്ഥ ഡോക്ടർമാരിലുണ്ടായിരുന്നുവെന്ന് കോടതിയില്‍ തെളിയിക്കപ്പെടാൻ സാധ്യത തീരെയില്ലെന്നും പറഞ്ഞു. മകളുടെ മരണത്തിന് ഉത്തരവാദികളായവരെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന നിശ്ചയദാര്ഢ്യമൊക്കെ അന്ന് ശബ്ദത്തിലുണ്ടായിരുന്നു.
രണ്ടാമതൊരിക്കൽക്കൂടി അബൂട്ടിക്ക വിളിച്ചിരുന്നു. വളരെ പതുക്കെ നീങ്ങുന്ന നീതിന്യായ വ്യവസ്ഥ ഇക്കയെ തോൽപിച്ചു തുടങ്ങിയിരുന്നു. ശബ്ദത്തിന് വ്രണപ്പെട്ടയൊരു പരാജിതെൻറ വിങ്ങലുണ്ടായിരുന്നു. അബൂട്ടിക്ക രണ്ട് കാര്യങ്ങളാണ് അന്ന് പറഞ്ഞത്:
‘‘എനിക്ക് ഒന്നും വേണ്ട ഡോക്ടറേ... എെൻറ മോള് പോയി. ഞാനത് സഹിക്കും. മരണത്തിെൻറ ഉത്തരവാദിത്തം എനിക്ക് ആരിലും കെട്ടി വെക്കേണ്ട. പക്ഷെ, അവളന്നേരം മരിക്കേണ്ടവളല്ല. അത് എല്ലാവരും ഓർത്ത് വയ്ക്കണം. തെറ്റോ കുറ്റമോ ഒന്നും ആരുമേൽക്കേണ്ട. അവൾ പഠിച്ചു ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ അവളെഴുതുന്ന ഇഞ്ചക്ഷൻ മരുന്നിന് ചിലപ്പോ ആർക്കെങ്കിലും അലർജി വന്നേക്കാം. എനിക്കറിയാം.
ചികിത്സ കിട്ടാതെ പിടഞ്ഞാണ് എെൻറ മോള് മരിച്ചത്… ശ്വാസം കിട്ടാതെ പിടഞ്ഞെെൻറ മോള് പോയിട്ട്, മരിച്ച അവളെ അവരെല്ലാംകൂടി െഎ.സി.യുവിലേക്ക് കയറ്റി. പിന്നീട് അവരവളെ വേറേ ആശുപത്രിയിലോട്ട് മാറ്റി ഒരു നാടകം കളിച്ചു. സത്യവും എത്തിക്സുമൊക്കെ പഠിപ്പിച്ചു മാതൃകയാവേണ്ടവരെല്ലാം കൂടി നാടകം കളിച്ച് എെൻറ മോൾടെ മരണം ഒരു നുണയാക്കി ഡോക്ടറേ… അതെനിക്ക് സഹിക്കാൻ പറ്റുന്നില്ല.’’
ഷംന എന്ന മോൾ പോയി. പിറകെ അവളുടെ അച്ഛനും. എനിക്കുറപ്പുണ്ട് ഷംന മരിച്ചുപോയ അതേ രീതിയിൽ മരിക്കാൻ ഇനിയും എത്രയോ പേർ വരിയിൽ നിൽപുണ്ട്. ഷംന. അബൂട്ടിക്ക. ങ്ങള് പോയ്ക്കോളീ…അതായിപ്പോ നല്ലത്. ങ്ങടെ നെഞ്ചിനേറ്റ ആ കുത്ത്. എനിക്കും കൊണ്ട്ട്ടാ…’’ അങ്ങനെയാണ് ഡോക്ടറുടെ പോസ്റ്റ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.