ട്രാൻസ് വുമൺ കൊല്ലപ്പെട്ട സംഭവം:ഒരാൾ കസ്റ്റഡിയിലെന്ന് സൂചന
text_fieldsകോഴിക്കോട്: നഗരത്തിൽ ട്രാൻസ് വുമൺ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. ക ണ്ണൂർ ആലക്കോട് സ്വദേശി ശാലു (35) മരിച്ച സംഭവത്തിലാണ് പ്രതിയെന്ന് സംശയിക്കുന്ന നഗരവാസിയായ ആളെ പൊലീസ് കസ് റ്റഡിയിലെടുത്തത്.
ശാലുവിെൻറ മൃതദേഹം കിടന്ന ഇടവഴിക്ക് തൊട്ടടുത്തെ സ്ഥാപനത്തിലെ സി.സി.ടി.വി കാമറ യിൽ പതിഞ്ഞയാളെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, പൊലീസ് ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. കൊലനടന്നെന്ന ് സംശയിക്കുന്നതിനുതൊട്ടുമുമ്പായി സി.സി.ടി.വിയിൽ പതിഞ്ഞ മറ്റുള്ളവരെയും പൊലീസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ ്ട്.
ഇവരിൽ നിന്നടക്കം മൊഴിയെടുത്തശേഷമായിരിക്കും അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുക. മാവൂർ റോഡിനുസമീപം യു.കെ.എസ് റോഡിലെ സ്വകാര്യ കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിൽ കഴുത്തിൽ സാരിചുറ്റി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. അതിനാൽതന്നെ െകാലയിൽ കൂടുതൽപേർക്ക് പങ്കുണ്ടെന്നാണ് സൂചന.
ശാലുവിെൻറ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോനക്കയച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്നുമാണ് കേസന്വേഷിക്കുന്ന നടക്കാവ് െപാലീസ് പറയുന്നത്.
പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ സാമൂഹിക നീതിവകുപ്പിെൻറ പുതിയറയിലെ എെൻറ കൂടിന് മുന്നിലെത്തിച്ച് ഒരുമണിക്കൂറോളം പൊതുദർശനത്തിനുവെച്ചു. ട്രാൻസ് സമൂഹം ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. ശാലുവിെൻറ മൈസൂരുവിലെ ഗുരു (ട്രാൻസ് അമ്മ) അരുന്ധതി ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് മൂന്നോടെ മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ആചാരപ്രകാരം മറവുചെയ്തു.
ട്രാൻസ് വുമൺ കൊല: സമഗ്രാന്വേഷണം വേണം -ഡി.വൈ.എഫ്.ഐ
കോഴിക്കോട്: നഗരത്തിൽ ട്രാൻസ് വുമൺ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡറുകൾെക്കതിരെ നടക്കുന്ന അക്രമങ്ങൾ ഗൗരവകരവും ട്രാൻസ് ജെൻഡറുകളുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിെൻറ കടമയുമാണ്.
അവരെ പൊതു സമൂഹത്തിൽനിന്ന് അകറ്റിനിർത്തുന്ന പ്രവണത അപലപനീയമാണ്. ട്രാൻസ്ജെൻഡർ സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ പൊലീസിെൻറ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നിഖിൽ, ട്രഷറർ എൽ.ജി. ലിജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.