ഇത് ജനാധിപത്യത്തിെൻറ വിജയം; ഷാലറ്റിെൻറയും
text_fieldsപയ്യന്നൂർ: ഭർത്താവ് വിനു െസബാസ്റ്റ്യനൊപ്പം രാവിലെ എട്ടിനുതന്നെ കെ.ജെ. ഷാലറ്റ് പില ാത്തറ യു.പി സ്കൂളിലെ 19ാം നമ്പർ ബൂത്തിലെത്തിയപ്പോൾ അത് ജനാധിപത്യത്തിെൻറ മാത്രമല്ല, ഷ ാലറ്റ് എന്ന വോട്ടറുടെകൂടി വിജയമായി. 1080ാം ക്രമനമ്പർ പ്രകാരം കഴിഞ്ഞ 23ന് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവാത്തതിെൻറ മധുരമായ പ്രതികാരംകൂടിയായിരുന്നു ഞായറാഴ്ച നടന്ന റീ പോളിങ് ഈ വോട്ടർക്ക്.
23ന് വൈകീട്ടാണ് പിലാത്തറ സി.എം നഗറിലെ വീട്ടമ്മയായ ഷാലറ്റ് വോട്ട് ചെയ്യാനെത്തിയത്. അരമണിക്കൂർ വരിനിന്നശേഷമാണ് ബൂത്തിൽ കയറിപ്പറ്റിയത്. തിരിച്ചറിയൽ കാർഡും ബി.എൽ.ഒ നൽകിയ സ്ലിപ്പും കൊടുത്തപ്പോൾ നിങ്ങളുടെ വോട്ടു ചെയ്തു എന്നായിരുന്നു പോളിങ് ഓഫിസറുടെ മറുപടി. മഷിപുരട്ടാത്ത കൈവിരൽ കാണിച്ചപ്പോൾ പരിശോധിക്കട്ടെ എന്നറിയിച്ച് ഇരിക്കാൻ പറഞ്ഞു. ഷാലറ്റ് ഏറെനേരം ബൂത്തിൽ ഇരുന്നു. ഈ സമയത്തുതന്നെയാണ് വിവാദമായ കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട സംഭവങ്ങളും നടക്കുന്നത്. വെബ് കാമറയിൽ ഷാലറ്റ് ഇരിക്കുന്ന ദൃശ്യവും കാണാം.
ഏറെനേരമായിട്ടും വിളിക്കാത്തതിനാൽ ഷാലറ്റ് വീണ്ടും വോട്ടുചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ, രേഖകളിൽ വോട്ടുചെയ്തതായി രേഖപ്പെടുത്തിയതിനാൽ രണ്ടാമതൊരു വോട്ട് ഈ നമ്പറിൽ അനുവദനീയമല്ലെന്നായിരുന്നു മറുപടി. വീണ്ടുമൊരബദ്ധം ഉണ്ടാകരുതെന്ന് കരുതിയാണ് ഞായറാഴ്ച രാവിലെതന്നെ വരിനിന്ന് സ്വന്തം വോട്ടുചെയ്ത് ജനാപധിപത്യത്തോട് കൂറുകാണിച്ചത്. വോട്ടുചെയ്ത് പുറത്തിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകർ കൂട്ടമായെത്തിയതോടെ റീ പോളിങ്ങിലെ താരമായി ഷാലറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.