Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോളിയിൽ നിന്ന്...

ജോളിയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്; ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്ന്

text_fields
bookmark_border
ജോളിയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്; ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്ന്
cancel

കോഴിക്കോട്: ആറുപേരെ കൂട്ടക്കൊല ചെയ്തുവെന്ന കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുമായുള്ള വിവാഹബന്ധം പിരിയണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടഞ്ചേരി പൊന്നാമറ്റം ഷാജു സക്കറിയാസ് കുടുംബകോടതിയിൽ നൽകിയ ഹരജിയിൽ ജോളിക്ക് നോട്ടീസയക്കാൻ ഉത്തരവ്. കേസ് പരിഗണിക്കുന്ന ഒക്ടോബർ 26ന് ഹാജരാവാനാവശ്യപ്പെട്ടുള്ള നോട്ടീസ് ജോളി റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ല ജയില്‍ സൂപ്രണ്ട് വഴി നൽകും.

കൂട്ടക്കൊലക്കേസിൽ പെടുകയും ജയിലിൽ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്ത, പ്രത്യേക മാനസികാവസ്ഥയിലുള്ള ജോളിയുമായി ഒന്നിച്ച് ജീവിതം മുന്നോട്ടുപോകില്ലെന്ന് കാണിച്ച് രണ്ടാം ഭര്‍ത്താവായ ഷാജു സക്കറിയ അഡ്വ. ജി. മനോഹർ ലാൽ മുഖേനയാണ് ഹരജി നൽകിയത്. കോടഞ്ചേരി സെൻറ് മേരീസ് ചർച്ചിൽ 2017 ഫെബ്രുവരി ആറിന് നടന്ന വിവാഹബന്ധം വേർപെടുത്തണമെന്നാണ് ആവശ്യം.

ആദ്യ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെ കേസിലുള്‍പ്പെടുത്താനായി വ്യാജമൊഴി നല്‍കിയെന്നും ഭര്‍ത്താവ് ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Koodathai CaseJoly Joseph
News Summary - shaju seeking divorce from joli
Next Story