ഷാജിയുടെ ഹരജി ഇന്ന് മൂന്നംഗ ബെഞ്ചിനു മുന്നിൽ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തിയതിന് നിയമസഭാംഗത്വം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കെ.എം. ഷാജി സമർപ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്, എം.ആര്. ഷാ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അഴീക്കോട് മണ്ഡലത്തില്‍ ഷാജിക്കെതിെര മത്സരിച്ച എം.വി. നികേഷ് കുമാര്‍ സമർപ്പിച്ച തടസ്സഹരജിയും ഇതോടൊപ്പം സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ സ്റ്റേ അനുവദിക്കുകയാണ് പതിവെന്ന് നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നടത്തിയ പരാമർശം കണക്കിലെടുത്ത് നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ ഹൈകോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകൻ ആവശ്യപ്പെടും.
അഴീക്കോട് എം.എല്‍.എയായ ഷാജിയെ നികേഷ് കുമാറിെൻറ ഹരജിയില്‍ ഇൗ മാസം ഒമ്പതിനാണ് ഹൈകോടതി അയോഗ്യനാക്കിയത്. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എന്നാൽ, സ്റ്റേ കാലാവധി വെള്ളിയാഴ്ച അവസാനിച്ചതോടെ ഷാജി അയോഗ്യനായെന്ന് വ്യക്തമാക്കി നിയമസഭ സെക്രട്ടറി അറിയിപ്പ് പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് ഹരജി ഇന്ന് പരിഗണിക്കുന്നത്. തങ്ങളുടെ ഭാഗം കേൾക്കാതെ ഷാജിയുടെ ഹരജിയിൽ വിധി പുറപ്പെടുവിക്കരുതെന്നാണ് നികേഷ് കുമാർ തടസ്സഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.