Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷേക്ക് പി. ഹാരിസും...

ഷേക്ക് പി. ഹാരിസും അനുയായികളും സി.പി.എമ്മിൽ

text_fields
bookmark_border
ഷേക്ക് പി. ഹാരിസും അനുയായികളും സി.പി.എമ്മിൽ
cancel

തിരുവനന്തപുരം: എൽ.ജെ.ഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ് അടക്കം നേതാക്കൾ സി.പി.എമ്മിൽ ചേർന്നു. നേതാക്കളെ എ.കെ.ജി സെന്‍ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

പാർട്ടിയിൽ ചേർന്നവർക്ക് ജില്ല ഘടകങ്ങൾ പരിശോധിച്ച് ഉത്തരവാദിത്തം നൽകുമെന്ന് കോടിയേരി അറിയിച്ചു.

സംസ്ഥാനതലത്തിൽ പ്രവർത്തിച്ചവരെ എവിടെ നിയോഗിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു.

തങ്ങളെ സ്വീകരിച്ച സി.പി.എമ്മിനോടും നേതാക്കളോടും നന്ദി അറിയിക്കുകയാണെന്ന് ഷേക്ക് പി. ഹാരിസ് പറഞ്ഞു. സി.പി.എം നിശ്ചയിക്കുന്ന ഘടകങ്ങളിൽ പാർട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവർത്തിക്കും. സി.പി.എമ്മിനെ കൂടുതൽ ജനങ്ങളിലെത്തിക്കാനും വിപുലീകരിക്കാനും തങ്ങളുടെ പ്രവർത്തനമുണ്ടാകുമെന്നും അവർ പറഞ്ഞു.

ഷേക്ക് പി. ഹാരിസിന് പുറമെ അങ്കത്തിൽ അജയകുമാർ, ബി. രാജേഷ് പ്രേം, ബി.വി. സുകുമാരൻ, കെ.കെ. ബാബു, എം.എ. ടോമി, എം.വി. ശ്യം, എ.ഒ. ഷാനവാസ് , എ.വി. ഹാലിം, പൂവച്ചൽ നാസർ, അഡ്വ. സുരേഷ്, ഷംനാദ് റഹീം, മേനക ബാലകൃഷ്ണൻ, ജമീൽ കെ, സഫീർ പി. ഹാരിസ്, അഡ്വ. അജ്മൽ, ബൈജു പൂക്കുട്ടി, എ.ആർ. ഹരിദാസ് അടക്കമുള്ളവരാണ് സി.പി.എമ്മിൽ ചേർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMShaik P HarrizLJD
News Summary - Shaik P Harriz and his followers in the CPM
Next Story