Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപച്ചനയുടെ...

പച്ചനയുടെ കുഞ്ഞാവ; ഷഹലയെ കുറിച്ച് മാതൃസഹോദരി ഫസ്ന ഫാത്തിമ

text_fields
bookmark_border
പച്ചനയുടെ കുഞ്ഞാവ; ഷഹലയെ കുറിച്ച് മാതൃസഹോദരി ഫസ്ന ഫാത്തിമ
cancel
‘‘എനിക്കുശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ... അതിെൻറ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനു ള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളിപറഞ്ഞിട്ടുണ്ട്.

പാവം അത് വിശ്വസിച്ചിട്ടുമുണ്ട്. അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽനിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒാരോ അടിയിലും അവൾ എെൻറ ശ്വാസമായിരുന്നു. പദവികൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പേക്ഷ, എന്നോട് അവൾക്ക് വാടീ പോടീ ബന്ധമാണ്. വയനാട്ടിൽനിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട്ട് വന്നത് കഴിഞ്ഞയാഴ്ചയാണ്.

നവംബർ 11ന് തിരിച്ചുപോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എെൻറ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കയായിരുന്നു. പേക്ഷ, തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷംകൊണ്ട് നീലിച്ച അവളെ വെള്ളത്തുണിയിൽ പൊതിഞ്ഞുകെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇൗ ദിനങ്ങൾ. ഉമ്മച്ചി പോയി ആറുമാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എെൻറ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ...’’


അമ്മത്തൊട്ടിലിനും നൊന്തു; പെൺകുരുന്നിന് ഷെഹ്ല എന്ന് പേരിട്ടു
തിരുവനന്തപുരം: വയനാട് ബത്തേരി സർവജന ഹയർസെക്കൻഡറി സ്കൂളിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഒാർമകൾ അമ്മത്തൊട്ടിലിലെ പുതിയ അതിഥിയിലൂടെ ജീവിക്കും. സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം ഹൈടെക് അമ്മത്തൊട്ടിലിൽ എത്തിയ ആറുദിവസം മാത്രം പ്രായം തോന്നുന്ന പെൺകുഞ്ഞിനാണ് ഷെഹ്ലയെന്ന് പേരിട്ടത്. അകാലത്തിൽ പൊലിഞ്ഞുപോയ കുഞ്ഞിനോടുള്ള ഓർമകൾ നിലനിർത്താനാണ് ഇൗ പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ദീപക്. എസ്.പി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ 10നാണ് ആറുദിവസം പ്രായവും 3.2 കിലോഗ്രാം ഭാരവും പൂർണ ആരോഗ്യവതിയുമായ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടനിലയിൽ ലഭിച്ചത്. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമസമിതിയുടെ സംവിധാനമാണ് അമ്മത്തൊട്ടിൽ. ആധുനിക സാേങ്കതികസൗകര്യത്തോടെ നവീകരിച്ച് ഫെബ്രുവരി ഒന്നിന് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചശേഷമെത്തുന്ന 14ാമത്തെ കുരുന്നാണ് ഷെഹ്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahala sherin death
News Summary - shahala sherin death
Next Story