നൊമ്പരപ്പൂവായി ‘അമ്മത്തൊട്ടിലിലെ വാവാച്ചി’
text_fieldsതൊടുപുഴ: താങ്ങും തണലുമാകേണ്ടവരുടെ ക്രൂരപീഡനങ്ങൾക്കിരയായ ഷഫീഖിെൻറ ലോകം ഇപ്പോൾ ബെഡിലും വീൽചെയറിലുമാണ്. മരണമുഖത്തുനിന്ന് കരകയറിയെങ്കിലും മരണം വരെ ‘തടവറ’ വിധിക്കുന്നതായിരുന്നു പിതാവും രണ്ടാനമ്മയും ചേർന്ന് ആ കുഞ്ഞുശരീരത്തിൽ ഏൽപിച്ച മുറിവുകൾ. മൂന്നുവയസ്സുകാരെൻറ ബുദ്ധിവികാസമേ 11ലും അവനുള്ളൂവെന്നാണ് ഡോക്ടർ കെ.പി. ഷിയാസിെൻറ വെളിപ്പെടുത്തൽ.
മർദനംമൂലം തലക്കും കാലിനുമേറ്റ ഗുരുതര പരിക്കുകളാണ് ഈ നിലയിലേക്കെത്തിച്ചതെങ്കിലും എഴുന്നേൽപിച്ചുനടത്തി കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന രീതിയിലേക്ക് ഷഫീഖിനെ എത്തിക്കുക എന്നതാണ് സ്നേഹിക്കുന്നവരുടെ ലക്ഷ്യം. ഇതിന് രാവും പകലും കരുതലോടെ രാഗിണിയമ്മയും നിഴലായി അവനരികിലുണ്ട്. ഷഫീഖിെൻറ ആരോഗ്യ വിവരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘‘എെൻറ വാവാച്ചിക്ക് കാര്യപ്രാപ്തിയൊക്കെ വന്നുതുടങ്ങി കേട്ടോ.. ഞാനില്ലാതെ അവന് പറ്റത്തില്ലെന്നേ, അവനില്ലാതെ എനിക്കും’’ എന്നായിരുന്നു രാഗിണിയുടെ മറുപടി.
ഏഴുവർഷം മുമ്പ് പിതാവിെൻറയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തെത്തുടർന്ന് മരണത്തിെൻറ വക്കോളമെത്തി ഒടുവിൽ ജീവിതത്തിലേക്ക് മടങ്ങിയ കുമളിയിലെ നാലുവയസ്സുകാരൻ ഷഫീഖിനെ ആരും മറന്നിട്ടുണ്ടാവില്ല. 2013 ജൂലൈ 15ന് അബോധാവസ്ഥയിൽ കട്ടപ്പന െസൻറ് ജോൺസ് മിഷൻ ആശുപത്രിയിൽ എത്തിക്കുേമ്പാൾ ജീവെൻറ ചെറിയൊരു തുടിപ്പ് മാത്രമാണ് ആ കുഞ്ഞുശരീരത്തിൽ അവശേഷിച്ചത്. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അവൻ ലക്ഷക്കണക്കിന് അമ്മമാരുടെ പ്രാർഥനകൾക്കൊപ്പം കണ്ണുതുറന്നു.
തുടർന്നാണ് സാമൂഹികക്ഷേമ വകുപ്പ് ഷഫീഖിെൻറ പരിപാലനത്തിന് ഇടുക്കിയിൽ അംഗൻവാടി ഹെൽപറായിരുന്ന രാഗിണിയെ നിയമിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലാണ് ഷഫീഖിെൻറ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ ഷഫീഖിനും രാഗിണിക്കുമായി എല്ലാ സൗകര്യങ്ങളോടുംകൂടി അമ്മത്താരാട്ട് എന്ന ഒരുമുറിതന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇടക്ക് സ്കൂളിലാക്കിയെങ്കിലും ഏറെ സമയം വീൽചെയറിലിരിക്കാൻ കഴിയാത്തതിനാൽ മുറിയിൽ വന്ന് അധ്യാപകർ ക്ലാെസടുക്കുന്ന സാഹചര്യമാണ്. വെല്ലൂരിലടക്കം എത്തിച്ച് വിദഗ്ധ ചികിത്സ നൽകിവരുന്നു.
ഉറ്റവരിൽനിന്ന് ഏൽക്കേണ്ടി വന്ന പീഡനങ്ങളുടെ ഓർമകളൊന്നും ഇന്ന് ആ കുഞ്ഞുമനസ്സിലില്ല. രാഗിണിയും ആശുപത്രി അധികൃതരും അവിടുത്തെ ജീവനക്കാരുമാണ് ഇപ്പോൾ അവെൻറ ലോകം. ഞാനുമെെൻറ വാവാച്ചിയും എന്നും ഒരുമിച്ചുണ്ടാകണേ എന്നാണ് തെൻറ പ്രാർഥനയെന്നും രാഗിണി പറയുേമ്പാൾ നിറഞ്ഞുതുളുമ്പുന്നത് പോറ്റമ്മയുടേതല്ല, പെറ്റമ്മയുടെ കരളുലക്കുന്ന സ്നേഹം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.