ദലിത് വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം: സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: ദലിത് വിദ്യാർഥിനി നേരിട്ട ലൈംഗികാതിക്രമത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയിൽനിന്ന് സ്പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി.
കേസ് ഒത്തുതീർപ്പാക്കാൻ നിലവിലെ പ്രോസിക്യൂട്ടർ സമ്മർദം ചെലുത്തുകയാണെന്നാണ് അതിജീവിതയുടെ ഹരജിയിലെ ആരോപണം. മുൻ സഹപാഠിയും വിദ്യാർഥിനേതാവുമായ യുവാവിനെതിരെയാണ് പരാതി നൽകിയിരുന്നത്. റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയശേഷം ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു കേസുമുണ്ട്.
ആദ്യകേസിന്റെ വിചാരണ കൊട്ടാരക്കര സ്പെഷൽ കോടതിയിലാണ് നടക്കുക. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ പ്രോസിക്യൂട്ടർ നിർബന്ധിച്ചെന്നാണ് ആരോപണം. ഹരജി പരിഗണിച്ച ജസ്റ്റിസ് എം.ബി. സ്നേഹലത, സർക്കാറിന്റെ വിശദീകരണത്തിനായി ജനുവരി ഒമ്പതിലേക്ക് മാറ്റി. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് നൽകിയ അപേക്ഷയിൽ തീരുമാനം നീളുന്നതിനാലാണ് അഡ്വ. കുളത്തൂർ ജയ്സിങ്, അഡ്വ. സാജൻ ഹമീദ് എന്നിവർ മുഖേന അതിജീവിത ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

