Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയോട്...

പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഡോക്ടർക്ക് രണ്ടുവർഷം തടവ്

text_fields
bookmark_border
ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്
cancel
camera_alt

ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്

കൽപറ്റ: ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 പിഴയും. മാനന്തവാടി വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജി.എം.ഒ മുൻ ജില്ല പ്രസിഡന്റുമായ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെ (36) ആണ് കൽപറ്റ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി പി. നിജേഷ് കുമാർ ശിക്ഷിച്ചത്. പിഴ തുകയിൽനിന്നും 15,000 രൂപ പരാതിക്കാരിക്ക് നൽകണം. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വിഷാദരോഗത്തിന് ചികിത്സ തേടിയാണ് പെണ്‍കുട്ടി എത്തിയത്. ഇവിടെ വെച്ച് ഡോക്ടർ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കല്‍പറ്റ പൊലീസ് കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newssexual assaultjailed
News Summary - Sexual assault on a girl; Doctor jailed for two years
Next Story