Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനക്കൊമ്പ്...

ആനക്കൊമ്പ് ഇടപാടിനെത്തിയ ഏഴുപേർ അറസ്റ്റിൽ

text_fields
bookmark_border
ഭീഷണി ശബ്ദസന്ദേശം വൈറലായി സ്ത്രീ മണിക്കൂറുകൾക്കകം പിടിയിൽ
cancel

കുമളി: സംസ്ഥാന അതിർത്തിയിൽവെച്ച് കൈമാറാൻ ബൈക്കിൽ കൊണ്ടുവന്ന ആനക്കൊമ്പുകൾ വനപാലകർ പിടികൂടി. കൊമ്പുകൾ വാങ്ങാനെത്തിയ അഞ്ച് മലയാളികൾ ഉൾപ്പെടെ ഏഴുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു.

കുമളി ടൗണിന് സമീപം തമിഴ്നാട് വനം വകുപ്പ് ചെക്ക് പോസ്റ്റിൽവെച്ചാണ് വാഹന പരിശോധനക്കിടെ ആനക്കൊമ്പുകളുമായി ലോവർ ക്യാമ്പ് സ്വദേശികളായ മുരുകൻ (62), വെള്ളയ്യൻ (63) എന്നിവർ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് നാല് കിലോയുള്ള രണ്ട് ആനക്കൊമ്പ് പിടിച്ചെടുത്തു.

തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊമ്പ് വാങ്ങാനെത്തിയവരെ സംബന്ധിച്ച വിവരം ലഭിച്ചത്. ഉപ്പുതറ മത്തായിപ്പാറ സ്വദേശി മാത്യു ജോൺ (53), തിരുവനന്തപുരം സ്വദേശി ജോൺസൺ (51), വർക്കല സ്വദേശി നിഥിൻ (30), റാന്നി സ്വദേശി കെ.കെ. അശോകൻ (50), തിരൂർ സ്വദേശി അബ്ദുൽ അസീസ് (34) എന്നിവരെ വനപാലക സംഘം പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ivory Seizeivory
News Summary - Seven people were arrested for the ivory deal
Next Story