നിയന്ത്രണങ്ങളോടെ ഏഴു ജില്ലകൾ ഇന്ന് തുറക്കും
text_fieldsതിരുവനന്തപുരം: കോവിഡ് ഭീതിയിൽനിന്ന് പുറത്തുകടക്കുന്ന കേരളത്തിൽ ജില്ലകളെ കാ റ്റഗറി തിരിച്ചുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. ഗ്രീൻ കാറ്റഗറിയിലുള് ള കോട്ടയം, ഇടുക്കി ജില്ലകളിലും ഒാറഞ്ച് ബി കാറ്റഗറിയിലുള്ള ആലപ്പുഴ, തിരുവനന്തപു രം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലുമാണ് ലോക്ഡൗണിൽ ഇളവുവരുന്നത്. ഇതിൽ ഒാറഞ ്ച് ബി കാറ്റഗറിയിലുള്ള അഞ്ച് ജില്ലകളിൽ ഭാഗിക ഇളവുകളാണ് അനുവദിച്ചത്. എന്നാൽ ആരോ ഗ്യവകുപ്പ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച 88 ഇടങ്ങളിൽ ഒരു ഇളവുമില്ല.
ഒാറഞ്ച് എ കാറ്റഗറിയി ലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 ന് ഇളവ് പ്രാബല്യത്തിൽ വരു ം. റെഡ് കാറ്റഗറിയിലുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മേയ് മ ൂന്നുവരെ സമ്പൂർണ ലോക്ഡൗൺ തുടരും. മേയ് മൂന്ന് വരെ ഒരുജില്ലയിലും ബസ് സർവിസ് ഉണ്ടായിരിക്കില്ല.
ഗ്രീൻ സോണിൽ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ ആൾക്കൂട്ടം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം, മത-സാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങൾക്കും ഇളവ് ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങൾക്ക് ഇളവ് ബാധകമല്ല.
വെല്ലുവിളികൾ ഏറെ
ഏഴ് ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുേമ്പാൾ സർക്കാറിന് മുന്നിൽ െവല്ലുവിളികൾ ഏറെ. ഇളവുകൾ ദുരുപയോഗം ചെയ്ത് ജനം പുറത്തിറങ്ങുന്നത് തന്നെയായിരിക്കും പ്രധാന വെല്ലുവിളി. ഇളവ് അനുവദിച്ച എല്ലാ മേഖലകളിലും സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. പൊലീസ് നടപടികൾ കർശനമാക്കിയാൽ ലോക്ഡൗണിെൻറ ആദ്യഘട്ടത്തിൽ ഉയർന്ന പരാതികൾ വീണ്ടും ഉയരും. ഇളവ് നിലവിൽ വരുന്ന തിങ്കളാഴ്ചയോടെ മാത്രമേ എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടിവരൂവെന്ന് വ്യക്തമാകൂ.വാഹനം സ്റ്റാർട്ടാക്കാൻ വരെട്ട
വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നമ്പർ അനുസരിച്ചുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയത്. 1,3,5,7,9 അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറക്കാം. 0,2,4,6,8 എന്നിവയിൽ അവസാനിക്കുന്ന വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും റോഡിലിറക്കാം. ഞായറാഴ്ച പ്രവർത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാത്രമേ ആ ദിവസം വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയുള്ളു.അടിയന്തര സന്ദർഭങ്ങളിൽ നമ്പർ വ്യത്യാസമില്ലാത്ത വാഹനങ്ങൾ അനുവദിക്കും. സ്ത്രീകൾ ഒാടിക്കുന്ന വാഹനങ്ങൾ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക് അകത്തുമാത്രമായിരിക്കും വാഹനം ഒാടിക്കാനാവുക. ഒാേട്ടാ ഉൾപ്പെടെ ടാക്സി, കാബ് സർവിസുകൾക്ക് മേയ് മൂന്ന് വരെ അനുമതിയില്ല. ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ മാത്രമേ രണ്ടു പേരെ അനുവദിക്കൂ.
തൊഴിലാളി യാത്രാവിലക്ക് തുടരും
ന്യൂഡൽഹി: കോവിഡ് തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുമെങ്കിലും അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രാവിലക്ക് തുടരും. ഇപ്പോൾ എവിടെയാണോ, ആ സംസ്ഥാനം വിട്ടുപോകാൻ അവർക്ക് അനുവാദമില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്ന തൊഴിലാളികൾ തദ്ദേശ അധികൃതരുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യണം.
ട്രെയിൻ, വിമാന സർവിസ് ഇനിയും വൈകും
ന്യൂഡൽഹി: രണ്ടാം ഘട്ട ലോക് ഡൗൺ മേയ് മൂന്നിന് അവസാനിച്ചാലും ട്രെയിൻ, വിമാന യാത്രാ സർവിസ് പുനരാരംഭിക്കുന്നത് വൈകും. ഇതു സംബന്ധിച്ച് തീരുമാനമെടുത്തില്ലെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ചു. നിയന്ത്രണം അവസാനിച്ചാലും സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ രോഗപ്രതിരോധത്തിന് തിരിച്ചടിയാവുമെന്ന് ആരോഗ്യമേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച ചേർന്ന രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതി മേയ് 15വരെ വിമാന, റെയിൽ സർവിസ് ആരംഭിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. എയര്‍ ഇന്ത്യ മേയ് നാല് മുതലുള്ള ആഭ്യന്തര സര്‍വിസുകള്‍ക്കും ജൂണ്‍ ഒന്ന് മുതലുള്ള രാജ്യാന്തര സര്‍വിസുകള്‍ക്കും ബുക്കിങ് ആരംഭിച്ചിരുന്നു.
അതിർത്തി കടന്ന് യാത്രയില്ല
തിരുവനന്തപുരം: ലോക്ഡൗണിൽ ഇളവുകൾ നൽകുേമ്പാഴും ജില്ല, സംസ്ഥാന അതിർത്തികൾ കടന്നുള്ള യാത്രകൾക്ക് അനുമതിയില്ല. ഗ്രീൻ, ഒാറഞ്ച് ബി മേഖലയിൽ ജില്ല അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയ കാര്യങ്ങൾക്കും ജില്ല അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്ന് യാത്ര അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.