Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴു കസ്റ്റഡി മരണം;...

ഏഴു കസ്റ്റഡി മരണം; നടപടി നാമമാത്രം

text_fields
bookmark_border
ഏഴു കസ്റ്റഡി മരണം; നടപടി നാമമാത്രം
cancel

തിരുവനന്തപുരം: ഇൗ സർക്കാറിെൻറ കാലത്ത് പ്രത്യക്ഷമായും പരോക്ഷമായും പൊലീസുമായ ി ബന്ധപ്പെട്ട സംഭവങ്ങളിൽ മരണമടഞ്ഞവർ 32. കസ്റ്റഡിമരണം ഏഴ്. നൂറനാട് രാജു, ഇൗരാറ് റുപേട്ട നസീർ, വരാപ്പുഴ ശ്രീജിത്ത്, അഗളി മധു, മലപ്പുറം വണ്ടൂർ അബ്ദുൽ ലത്തീഫ്, തലശ്ശേ രിയിലെ കാളിമുത്തു, ഒടുവിൽ നെടുങ്കണ്ടത്തെ രാജ്കുമാർ എന്നിവരാണ് ഇൗ സർക്കാറിെൻറ ക ാലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചതെന്നാണ് ഒൗദ്യോഗിക കണക്ക്. ഇതിൽ ശ്രീജിത്ത്, രാജ്കുമാർ എന്നിവരുടെ മരണം മാത്രമാണ് പൊലീസ് രേഖകളിൽ കസ്റ്റഡി പീഡനമായി പരിഗണിച്ചിട്ടുള്ളത്. എന്നാൽ, മറ്റ് അഞ്ച് മരണത്തിലും പൊലീസിെൻറ ഇടപെടൽ വ്യക്തമാണ്.

ഇതിന് പുറമെ ക്രിമിനൽ ബുദ്ധിയുള്ള പൊലീസുകാരുടെ ഇടപെടലുകളുണ്ടായ നിരവധി സംഭവങ്ങളും വേറെ. വാളയാറിലെ പിഞ്ചു സഹോദരിമാരുടെ കൊലപാതകികളെ സംരക്ഷിച്ചത് മുതല്‍ കെവിെൻറ ദുരഭിമാനക്കൊല തുടങ്ങി രാജ്കുമാറിെൻറ കൊലപാതകം വരെ നീളുന്നു പൊലീസിെൻറ ഇൗ കളി. ഇത്തരം കേസുകളിൽ പ്രതികളാകുന്ന പൊലീസുകാർക്കെതിരെ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സസ്പെൻഷൻ നടപടി എടുക്കുമെങ്കിലും മാസങ്ങൾക്കുള്ളിൽ അവർ സർവിസിൽ തിരിച്ചെത്തും.

പിണറായി സർക്കാർ അധികാരത്തിലെത്തി നാല് മാസത്തിനുള്ളിലാണ് ആദ്യ കസ്റ്റഡി മരണമുണ്ടായത്. 2016 സെപ്റ്റംബര്‍ 11ന് മലപ്പുറം വണ്ടൂരിലെ അബ്ദുല്ലത്തീഫാണ് അന്ന് കസ്റ്റഡിയിൽ മരിച്ചത്. ടയര്‍ മോഷണക്കേസിലെ പ്രതിയെന്ന് ആരോപിച്ച് 50 വയസ്സുകാരന്‍ ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനിലെ കുളിമുറിയിൽ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇതിലെ ദുരൂഹത ഇന്നും നീങ്ങിയിട്ടില്ല.

2016 ഒക്ടോബര്‍ എട്ടിന് തലശ്ശേരി സ്വദേശി കാളിമുത്തുവിെൻറ മരണമാണ് രണ്ടാമത്തേത്. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച സേലം സ്വദേശിയായ കാളിമുത്തുവിനെ മരിച്ചനിലയിലാണ് പിന്നീട് കാണുന്നത്. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ഇയാളുടെ കാര്യത്തിൽ സ്വീകരിച്ചില്ല. 2017 സെപ്റ്റംബര്‍ ഏഴിന് നൂറനാട് സ്വദേശി രാജു മരിച്ചതാണ് അടുത്ത സംഭവം. ചാരുംമൂട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്ത രാജു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പില്‍നിന്ന് താഴെവീണ് മരിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. 2018 ഫെബ്രുവരി 22ന് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് പരിക്കേറ്റ അഗളിയിലെ ആദിവാസി യുവാവ് മധു പിന്നീട് കസ്റ്റഡിയിൽ മരിച്ചു. പൊലീസും ഇയാളെ മർദിച്ചിരുന്നെന്ന ആരോപണം ശക്തമാണ്.

2018 ഏപ്രില്‍ 14ന് വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. വരാപ്പുഴയില്‍ വാസുദേവന്‍ എന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പിടികൂടിയത്. എസ്.പിയുടെ പ്രത്യേക സ്ക്വാഡാണ് ശ്രീജിത്തിനെ മർദിച്ചത്. ഉത്തരവാദികളാണെന്ന് കണ്ടെത്തിയ പറവൂര്‍ സി.ഐ, വരാപ്പുഴ എസ്.ഐ എന്നിവരടക്കം ഒമ്പത് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും നേതൃത്വം നൽകിയെന്ന് ആരോപണവിധേയനായ റൂറൽ എസ്.പിയെ മാറ്റിനിർത്തുകയും ചെയ്തിരുന്നു. എസ്.പിക്ക് പിന്നീട് ഡി.െഎ.ജിയായി സ്ഥാനക്കയറ്റം നൽകി. പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ സി.െഎ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ ഇപ്പോൾ നിർബന്ധിതമായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custody deathkerala newsmalayalam newscustody murders
News Summary - seven custody murders; action littile bit -kerala news
Next Story