ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡി.എച്ച്.എസ് റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം ബെഞ്ചാണ് സ്റ്റേ ചെയ്തത്.
കെ.ജെ. റീനയുടെ ഹരജിയിലാണ് നടപടി. റീനയെ മാറ്റി അഡീഷനൽ (ഫാമിലി വെൽഫയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നൽകിയിരുന്നു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റിയത്. സ്ഥലം മാറ്റം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റീന ഹരജി സമർപ്പിച്ചത്. ഡയറക്ടര്‍ സ്ഥാനത്ത് റീന കാലാവധി പൂര്‍ത്തിയാക്കിയെന്നും പകര്‍ച്ചവ്യാധി വ്യാപിക്കുന്ന സമയത്ത് 15 ദിവസത്തെ അവധി ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആരോഗ്യവകുപ്പിന്റെ സ്ഥലംമാറ്റ നടപടി.
എന്നാല്‍ താന്‍ 15 ദിവസമല്ല, രണ്ടര ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി റീന രംഗത്തെത്തിയിരുന്നു. നേരത്തെ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽമാരുടെ സ്ഥലംമാറ്റ നടപടിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

