Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാല...

സർവകലാശാല അധികാരത്തർക്കത്തിൽ ഗവർണർക്ക് തിരിച്ചടി; കെ.ടി.യു, ഡിജിറ്റൽ സർവകലാശാലകളിലെ താൽകാലിക വി.സിമാർ പുറത്തേക്ക്

text_fields
bookmark_border
Rajendra Arlekar
cancel

കൊച്ചി: കെ.ടി.യു, ഡിജിറ്റൽ സർവകലാശാലകളിൽ താൽകാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ ഗവർണറുടെ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി. താൽകാലിക വി.സി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കുകയായിരുന്നു ഹൈകോടതി ഡിവിഷൻ ബെഞ്ച്.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അതാണിപ്പോൾ തള്ളിയിരിക്കുന്നത്.

താൽകാലിക വി.സിമാരുടെ കാലാവധി ആറുമാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയും ചെയ്തു. ഇതോടെ ഡിജിറ്റൽ സർവകലാശാല വി.സി സിസ തോമസിനെയും കെ.ടി.യു വി.സി കെ. ശിവപ്രസാദിനെയും മാറ്റേണ്ടി വരും.

സ്ഥിര വി.സിയെ നിയമിക്കാനുള്ള കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർഥികളുടെ താൽപര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ സ്ഥിര വി.സി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തൽകാലം സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാനില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governorLatest Kerala NewsKerala NewsRajendra Arlekar
News Summary - Setback for the Governor; Interim VCs of KTU and Digital Universities step down
Next Story