സ്വാശ്രയ എൻജി. കോളജ് :ഒാഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് സാേങ്കതിക സർവകലാശാല
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്ക് വർധിച്ച പ്രാമുഖ്യം നൽകിയെന്ന ആക്ഷേപത്തെ തുടർന്ന് സാേങ്കതിക സർവകലാശാല 140 കോളജുകളിൽ നടത്തിയ അക്കാദമിക് ഒാഡിറ്റിങ്ങ് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് തീരുമാനം. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻജിനീയറിങ് കോളജായ തിരുവനന്തപുരം സി.ഇ.ടിയെ മറികടക്കുന്ന രീതിയിൽ പല സ്വാശ്രയ കോളജുകൾക്കും മാർക്ക് നൽകി റാങ്കിങ്ങിൽ മുന്നിലെത്തിച്ചെന്നാണ് പരാതി.
മികച്ച എയ്ഡഡ് കോളജുകൾക്കും അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും പരാതി ഉയർന്നു. ശനിയാഴ്ച ചേർന്ന സാേങ്കതിക സർവകലാശാല ബോർഡ് ഒാഫ് ഗവേണേഴ്സ് യോഗത്തിെൻറ പരിഗണനക്ക് വന്ന റിപ്പോർട്ട് സംബന്ധിച്ച് രൂക്ഷ വിമർശനമാണ് ഉയർന്നത്. സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഉൾപ്പെടെ 200ഒാളം അധ്യാപകരെ ഉപയോഗിച്ച് 40 ലക്ഷം മുടക്കിയാണ് ഒാഡിറ്റിങ് നടത്തിയത്. രണ്ട് അധ്യാപകർ കോളജുകളിൽ സന്ദർശനം നടത്തി ഒന്നുമുതൽ അഞ്ച് വരെ സ്കെയിലിൽ മാർക്ക് നൽകാനായിരുന്നു നിർദേശം. പല സ്വാശ്രയ കോളജുകളും അക്കാദമിക് ഒാഡിറ്റിങ്ങിനെത്തിയ അധ്യാപകരെ സ്വാധീനിച്ചതായും ആരോപണമുണ്ട്. ഇതിെൻറ മറവിൽ പല സ്വാശ്രയ കോളജുകളും അഞ്ച് മാർക്കോടെ മികച്ചവയുടെ പട്ടികയിൽ ഇടംപിടിച്ചു.
എന്നാൽ, പഠന മികവിൽ മുന്നിൽ നിൽക്കുന്ന സർക്കാർ, എയ്ഡഡ് എൻജിനീയറിങ് കോളജുകൾക്ക് അർഹമായ സ്ഥാനം ലഭിച്ചതുമില്ല. ഇൗ റിപ്പോർട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് പ്രസിദ്ധീകരിക്കേെണ്ടന്ന് തീരുമാനിച്ചത്. പകരം ഒാരോ കോളജുകളുടെയും വിലയിരുത്തൽ ബന്ധപ്പെട്ട കോളജുകൾക്ക് അയക്കാനും പ്രതികരണം തേടാനുമാണ് തീരുമാനം. നാല് കോളജുകളാണ് ശരാശരിക്ക് താെഴ. 55 കോളജുകൾ ശരാശരി. 84 എണ്ണം ശരാശരിക്ക് മുകളിലാണെന്ന റിപ്പോർട്ട് അതിശയോക്തി കലർന്നതാണെന്ന വിമർശനവും ഉയർന്നു. ഒാഡിറ്റിങ്ങിന് പുതുക്കിയ മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ അക്കാദമിക് കൗൺസിലിനോട് നിർദേശിക്കാനും അടുത്തവർഷം മുതൽ ഇതുപ്രകാരം ഒാഡിറ്റിങിനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.