Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാശ്രയ...

സ്വാശ്രയ മാനേജ്മെൻറുകളുടെ ചൂഷണം സർക്കാർ തടയണമെന്ന് ഹൈകോടതി

text_fields
bookmark_border
highcourt 18.07.2019
cancel

കൊച്ചി: പ്രവേശന നടപടികൾ പൂർത്തിയാകുംമുമ്പ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടി പിരിഞ്ഞുപോകുന്ന വിദ്യാർഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മാനേജ ്മെൻറ് നടപടി സർക്കാർ തടയണമെന്ന് ഹൈകോടതി. സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശന, ഫീ സ് വിഷയങ്ങളിൽ സുതാര്യതയും സ്ഥിരതയും കൊണ്ടുവരാനാണ് സർക്കാർ തലവരിപ്പണം വാങ്ങുന ്നതടക്കം തടഞ്ഞ് 2006ൽ സ്വാശ്രയ നിയമം കൊണ്ടുവന്നത്. എന്നിട്ടും മോചനദ്രവ്യത്തിനെന്നപ ോലെ രക്ഷിതാവിനെ പിടിച്ചുനിർത്തുന്ന രീതി ചില മാനേജ്മെൻറുകൾ സ്വീകരിക്കുന്നു. ഇതുമൂലം രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വാശ്രയ മാനേജ്മെൻറുകളുടെ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടിവരുന്നതായും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നെടുമങ്ങാട് മോഹൻദാസ് കോളജ് ഒാഫ് എൻജിനീയറിങ്ങിൽ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ്ങിന് പ്രവേശനം നേടിയശേഷം പിരിഞ്ഞുപോയ വിദ്യാർഥിയിൽനിന്ന് നാലുവർഷത്തെ ട്യൂഷൻ ഫീസ് ഒരുമിച്ച് വാങ്ങിയത് തിരികെ നൽകാൻ നിർദേശിച്ചാണ് കോടതിയുടെ ഉത്തരവ്.

മകൻ ടി.എസ്. സിദ്ധാർഥിന് വിദ്യാഭ്യാസരേഖകൾ തിരിച്ചുനൽകാൻ കോഴ്സിെൻറ മൊത്തം ഫീസ് അടക്കേണ്ടിവന്നെന്നും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം പയറ്റടി സ്വദേശി ഡി. തുളസീധരൻ നായരാണ് കോടതിയെ സമീപിച്ചത്. 2013 ജൂൈല 15ന് പ്രവേശനം നേടിയശേഷം ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) സ്കോളർഷിപ്പോടെ പഠിക്കാൻ അഡ്മിഷൻ ലഭിച്ചതിനെത്തുടർന്ന് ജൂൈല 22ന് വിദ്യാഭ്യാസരേഖകൾ തിരിച്ചുകിട്ടാൻ അപേക്ഷ നൽകി. എന്നാൽ, നാലുവർഷത്തെ ഫീസ് ഉൾപ്പെടെ 2.60 ലക്ഷം രൂപ നൽകണമെന്ന് അധികൃതർ വ്യക്തമാക്കി. ജൂൈല 29ന് ഐ.ഐ.എസ്.ഇ.ആറിൽ പ്രവേശനം നേടേണ്ടതിനാൽ പണം നൽകി.

പിന്നീട് കോളജിനെതിരെ പ്രവേശന മേൽനോട്ട സമിതിക്ക് പരാതി നൽകി. 2013-14 വർഷത്തിൽ സർക്കാറുമായുണ്ടാക്കിയ കരാർ പ്രകാരം 2013 ജൂൈല 15നകം പ്രവേശനം പൂർത്തിയാക്കാനാണ് നിർദേശമെന്നായിരുന്നു കോളജ് അധികൃതരുടെ മറുപടി. ഇതിനുശേഷം പിരിഞ്ഞുപോകുന്നവരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുമെന്നതിനാൽ മുഴുവൻ ഫീസും ഇൗടാക്കാൻ കരാർ പ്രകാരം കഴിയുമെന്നും കോളജ് മറുപടി നൽകി. തുടർന്ന്, ഫീസ് ഇൗടാക്കിയതിൽ അപാകതയില്ലെന്ന് പ്രവേശന മേൽനോട്ട സമിതി വ്യക്തമാക്കി. എന്നാൽ, പ്രവേശന നടപടി പൂർത്തിയാക്കേണ്ട അവസാന തീയതി സുപ്രീംകോടതി ഇടപെട്ട് ആഗസ്റ്റ് 15 വരെ നീട്ടിയിരുന്നെന്ന് ഹരജിക്കാർ കോടതിയിൽ ബോധിപ്പിച്ചു.

തുടർന്ന് 2013 ജൂൈല 22 മുതൽ ഏഴുശതമാനം പലിശ സഹിതം ഒരുമാസത്തിനകം തുക തിരിച്ചുനൽകാൻ മാനേജ്മെൻറിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. അടച്ച തുക തിരിച്ചുകിട്ടാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സുദീർഘ നിയമനടപടികൾ വേണ്ടിവരുന്നത് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറുകളുടെ ചൂഷണത്തിനെതിരെ സർക്കാർ ഇടപെടൽ വേണമെന്ന് കോടതി നിർദേശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsSelf finance Management
News Summary - Self Finance Management High Court -Kerala News
Next Story