സെയ്ദാലി കൊലക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷ 13ന്
text_fieldsതിരുവനന്തപുരം: സെയ്ദാലി വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി, ശിക്ഷ 13ന് വിധിക്കും. ചാല റൂബി നഗറിൽ വള്ളക്കടവ് സ്വദേശി സെയ്ദാലി(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും വള്ളക്കടവ് സ്വദേശികളുമായ സജീർ, റഫീഖ്, അബ്ബാസ് എന്നിവരെയാണ് കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്.
പ്രതികൾക്കെതിരെ അന്യായമായി തടസ്സപ്പെടുത്തൽ, അപായകരമായ ആയുധം ഉപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കൽ, സ്ത്രീകൾക്ക് നേരെ ൈകയേറ്റം, കുറ്റകരമായ ഗുഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് കണ്ടെത്തിയത്.
ഒന്നാംപ്രതി ഷഫീഖ് വിചാരണ വേളയിൽ മരിച്ചു. 2010 സെപ്റ്റംബർ ആറിനായിരുന്നു സംഭവം. കൊല്ലപ്പെട്ട സെയ്ദാലി സഹോദരി നബീസയുടെ മകൾ നൂർജഹാനുമായി ശ്രീപത്മനാഭ തിയറ്ററിന് പുറകുവശത്തെ പർദ സെൻററിൽനിന്ന് പർദ വാങ്ങി ഇറങ്ങുന്ന സമയത്താണ് പ്രതികൾ ആക്രമിച്ചത്. സോഡാക്കുപ്പിയും കത്തിയുമായി ബൈക്കുകളിലെത്തിയ പ്രതികൾ ചാല റൂബി നഗറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലപാതകം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.