Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീശിയടിക്കാൻ ‘വായു’...

വീശിയടിക്കാൻ ‘വായു’ വരുന്നു; കാലവർഷത്തിെൻറ ശക്തി കുറഞ്ഞേക്കും

text_fields
bookmark_border
വീശിയടിക്കാൻ ‘വായു’ വരുന്നു; കാലവർഷത്തിെൻറ ശക്തി കുറഞ്ഞേക്കും
cancel

തിരുവനന്തപുരം: ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന് യൂനമർദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാ ലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമർദ ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിെൻറ നിഗമനം.

അറബിക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് ‘വായു’ എന്ന പേരാണ് ലോക കാലാവസ്ഥസംഘടന കരുതിവെച്ചിരിക്കുന്നത്. ഇന്ത്യയാണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നിർദേശിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റിന് ‘േഫാനി’യെന്ന് പേര് നൽകിയത് ബംഗ്ലാദേശായിരുന്നു.

അതേസമയം, സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കാലവർഷത്തി‍െൻറ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു. 12ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറ്, തെക്കുകിഴക്ക്, മധ്യകിഴക്ക് അറബിക്കടൽ, തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ്, കേരള-കർണാടക തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssecurity alertmalayalam newsFisherman
News Summary - Security Alert to Fisherman -Kerala News
Next Story