രണ്ടാം പ്രളയം: 255.42 കോടി രൂപ സഹായം നൽകി
text_fieldsതിരുവനന്തപുരം: രണ്ടാം പ്രളയത്തിൽ ഉരുൾപൊട്ടലിലും പേമാരിയിലും നാശനഷ്ടം സംഭവിച്ചവർക്ക് 255.42 കോടിരൂപ സഹായം നൽകിയെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡേ.വി.വേണു. ആകെ 2,55,427 കുടുംബങ്ങൾക്ക് സര്‍ക്കാര്‍ സർക്കാർ സഹായം ലഭിച്ചു. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ആദ്യഘട്ടം സഹായം നൽകിയത്. ഇതിൽ ക്യാമ്പിൽ വരാതെ ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 1,17,99 കുടുംബങ്ങൾക്ക് 117.99 കോടിയും സർക്കാർ ക്യാമ്പുകളിൽ കഴിഞ്ഞ 1,37,428 കുടുംബങ്ങൾക്ക് 137,42,80,000 രൂപയും നൽകി.
ബന്ധുവീടുകളിലേക്ക് മാറിയ ഏതാനും കുടുംബങ്ങളുടെ പട്ടിക കൂടി അന്തിമമാക്കാനുണ്ട്. ഇവര്‍ക്കും 10,000 രൂപവീതം നൽകും. കോഴിക്കോട് ജില്ലയിലാണ് ബന്ധുവീടുകളിലേക്ക് മാറി താമസിച്ച കൂടുതൽ കുടുംബങ്ങൾക്ക് സഹായം ലഭിച്ചത്. 22,551 കുടുംബങ്ങൾക്ക് 22.55 കോടി നല്കി. മലപ്പുറത്ത് 22,246 കുടുംബങ്ങൾക്ക് 22.24 കോടിയും തൃശൂരില്‍ 22,063 കുടുംബങ്ങൾക്ക് 22.6 കോടിയും നല്കി. വയനാട്ടില്‍ 2890 കുടുംബങ്ങൾക്ക് 2.89 കോടി ലഭിച്ചു.
കൊല്ലത്ത് 221, പത്തനംതിട്ടയിൽ 383, ആലപ്പുഴയിൽ 10193, കോട്ടയം 14622, എറണാകുളം 8121, പാലക്കാട് 3366, കണ്ണൂർ 8224, ഇടുക്കി 183, കാസർകോട് 2874 കുടുംബങ്ങൾക്കും 10,000 രൂപ വീതം ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 62 കുടുംബങ്ങൾക്ക് സഹായം നല്കി. ഏതാനും കുടുംബങ്ങളുടെ പട്ടിക അന്തിമ പരിശോധനയിലാണ്. ഇതിന് താമസിയാതെ അംഗീകാരം നൽകുമെന്നും വേണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.