Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീരസുരക്ഷ അവഗണിച്ചത്...

തീരസുരക്ഷ അവഗണിച്ചത് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ

text_fields
bookmark_border
തീരസുരക്ഷ അവഗണിച്ചത് ഗുരുതര  വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ
cancel

തിരുവനന്തപുരം: കേരള തീരത്തിെൻറ സുരക്ഷ ശക്തമാക്കണമെന്ന റിപ്പോർട്ട് അവഗണിച് ചത് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ. ഒരുവർഷത്തിനുള്ളിൽ മൂന്ന് റിപ്പോർട് ടുകൾ കേന്ദ്ര ഏജൻസികൾ കൈമാറിയിട്ടും സംസ്ഥാനം നടപടിയെടുത്തില്ലത്രെ. ഇൗ റിപ്പോർട്ടുകൾ നിലവിലിരിക്കെ മുനമ്പത്തുനിന്ന് ഇരുന്നൂറോളംപേര്‍ വിദേശത്തേക്ക് കടന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നു. തീവ്രവാദ ബന്ധമുള്ളവര്‍ േകരളതീരം വഴി നുഴഞ്ഞുകയറുന്നത് തടയുന്നതില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ പരാജയമെന്നാണ് കേന്ദ്ര ഇൻറലിജൻസ് ഏജന്‍സികളുടെ വിലയിരുത്തൽ.

എന്നാൽ, മതിയായ സംവിധാനങ്ങളില്ലാത്തതാണ് തീരസുരക്ഷയെ ബാധിക്കുന്നതെന്ന വിശദീകരണമാണ് സംസ്ഥാന തീരസുരക്ഷ ഏജൻസികളുടേത്.കടലിലൂടെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയാൻ മുൻകരുതലെടുക്കണമെന്ന നിർദേശമാണ് കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന് നൽകിയത്. കടലിൽ നിരീക്ഷണം ശക്തമാക്കണമെന്ന നിർദേശവും നൽകിയിരുന്നു. അതൊന്നും കൃത്യമായി പാലിച്ചില്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

2011ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് കേന്ദ്രനിര്‍ദേശപ്രകാരം സംസ്ഥാനത്ത് കൂടുതല്‍ തീരദേശ പൊലീസ് സ്റ്റേഷനുകൾ നിലവിൽവന്നത്. ഇപ്പോള്‍ എട്ട് സ്റ്റേഷനുണ്ട്. ഒാഖി ഉൾപ്പെടെ പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴും ഇൗ സ്റ്റേഷനുകളുടെ ദയനീയാവസ്ഥ വ്യക്തമായതാണ്. 23 ബോട്ടുകളാണ് തീരദേശപൊലീസിെൻറ കൈവശമുള്ളത്. ഇവ മോശം അവസ്ഥയിലായതിനാൽ കൃത്യമായി തിരച്ചിൽപോലും നടത്താനാകുന്നില്ല. കോസ്റ്റൽ പൊലീസിനെയും മറൈന്‍ എന്‍ഫോഴ്സ്മെൻറിനെയും യോജിപ്പിച്ച് ഒറ്റ സേനയാക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. കോസ്റ്റൽ പൊലീസിന് കമാന്‍ഡോ വിഭാഗം രൂപവത്കരിക്കണമെന്ന ശിപാര്‍ശയും എങ്ങുമെത്തിയില്ല. ഇതെല്ലാമാണ് തീരസുരക്ഷാ പാളിച്ചക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala seaInteligent Agency
News Summary - Sea security issue-Kerala news
Next Story