സ്കൂൾ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിൽ; മാറ്റത്തിെൻറ മണിമുഴക്കം നാളെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വ്യാഴാഴ്ച വീണ്ടും മണിമുഴങ്ങും. പ്രവേശ നോത്സവത്തോടെയാണ് പുതിയ അധ്യയനവർഷത്തിന് തുടക്കംകുറിക്കുന്നത്. കോളജുകളും വ്യാഴാഴ്ച തന്നെയാണ് തുറക്കുന്നത്. ചരിത്രത്തിലാദ്യമായി ഒന്നുമുതൽ 12 വരെ ക്ലാസുകൾ ക്ക് ഒന്നിച്ച് തുടങ്ങുെന്നന്ന പ്രത്യേകതയാണ് ഇത്തവണ. പ്രീ പ്രൈമറി തലത്തിലും വ്യാഴാഴ്ച തന്നെ ക്ലാസുകൾ ആരംഭിക്കും.
സാധാരണഗതിയിൽ പ്ലസ് വൺ ക്ലാസുകൾ ജൂൺ അവസാനത്തിലോ ജൂലൈയിലോ ആയിരുന്നു തുടങ്ങിയിരുന്നത്. ആദ്യ രണ്ട് അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കി പ്ലസ് വൺ ക്ലാസുകളും ജൂൺ ആറിന് തന്നെ തുടങ്ങുകയാണ്. ചെറിയ പെരുന്നാൾ കാരണം സ്കൂൾ തുറക്കുന്നത് ജൂൺ മൂന്നിൽനിന്ന് ആറിലേക്ക് മാറ്റുകയായിരുന്നു. പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ചെമ്പൂച്ചിറ ഗവ.എച്ച്.എസ്.എസിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഒന്നുമുതൽ 12 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിന് കീഴിലാക്കിയതാണ് പുതിയ അധ്യയനവർഷത്തിലെ വലിയമാറ്റം. ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷന് (ഡി.ജി.ഇ) കീഴിലാണ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുന്നത്. ലയനത്തിനെതിരെ ഹയർ സെക്കൻഡറി അധ്യാപകർ ഒന്നടങ്കവും ഹൈസ്കൂൾ, പ്രൈമറി തലങ്ങളിലെ പ്രതിപക്ഷ സംഘടനകളും പ്രക്ഷോഭപാതയിലാണ്. ഇവർ ഒന്നിച്ച് രൂപംനൽകിയ സംയുക്ത അധ്യാപകസമിതി സംസ്ഥാന, ജില്ല തല പ്രവേശനോത്സവങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. മാർച്ചിൽ സ്കൂൾ അടക്കുേമ്പാൾ ഹൈസ്കൂൾ വിഭാഗത്തിെൻറ മേധാവിയായിരുന്ന ഹെഡ്മാസ്റ്റർ വ്യാഴാഴ്ച തിരികെയെത്തുേമ്പാൾ കാത്തിരിക്കുന്നത് വൈസ് പ്രിൻസിപ്പൽ പദവിയാണ്. ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഒന്നിച്ചുള്ള സ്കൂളുകളിൽ പ്രിൻസിപ്പലാണ് പുതിയ സ്ഥാപനമേധാവി. മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിലെ പരീക്ഷ ഭവനും ഇൗ വർഷത്തോടെ ഒന്നായി മാറുകയാണ്.
തിരുത്തലുകൾ വരുത്തിയ ഒമ്പത്, പത്ത് ക്ലാസുകളിലേത് ഉൾപ്പെടെയുള്ള ആദ്യഭാഗം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും ഏറെക്കുറെ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു 8.43 ലക്ഷം വിദ്യാർഥികൾക്കുള്ള സൗജന്യ യൂനിഫോമിനുള്ള 42 ലക്ഷം മീറ്റർ കൈത്തറി തുണിയും തയാറാക്കി. സ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ 203ഉം വി.എച്ച്.എസ്.ഇയിൽ 226 പ്രവൃത്തിദിനവുമാണ് സർക്കാർ ലക്ഷ്യമിട്ടത്. സ്കൂളുകളുടെ ഭൗതികസൗകര്യവും ഉയർത്തിയിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ 45000 ക്ലാസ്മുറികൾ ഡിജിറ്റലാക്കിയതിന് പിന്നാലെ ഇൗവർഷം ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളുള്ള 9941 സ്കൂളുകളിൽ ഹൈടെക് ലാബുകൾ കൂടി സജ്ജമാക്കി. ‘അക്കാദമിക മികവ്, വിദ്യാലയ മികവ്’ എന്ന മുദ്രാവാക്യമാണ് ഇൗവർഷം പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.