Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2019 3:56 AM GMT Updated On
date_range 28 Nov 2019 5:06 AM GMTവിധി അട്ടിമറിക്കാൻ ‘മാച്ച് ഫിക്സിങ്’; പിന്നിൽ കോട്ടയം ലോബിയെന്ന് വിജിലൻസ്
text_fieldsbookmark_border
പ്രതിഭകളുടെ മാറ്റുരക്കൽ അട്ടിമറിച്ച് ‘മാച്ച് ഫിക്സിങ്’ നടത്തുന്നത് കോട്ടയം ലോബ ിയാണെന്നും ഇവരെ സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചതായും വിജിലൻസ്. മത്സരവിധി മുൻകൂ ട്ടി നിശ്ചയിച്ച് യഥാർഥ വിധിയെ അട്ടിമറിക്കുന്ന ശക്തമായ ലോബിയുണ്ടെന്ന് ഉറപ്പുവരു ത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ പട്ടികയിലുള്ളവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ചി ട്ടുണ്ട്.
ഒരു മാസമായി ഇവരുടെ നമ്പറുകൾ പിന്തുടരുന്നു. വർഷങ്ങളായി വിധിനിർണയ പ ട്ടികയിലുള്ളവരെ നീക്കിയിട്ടുമുണ്ട്. ഡി.പി.ഐ ജീവൻബാബുവിെൻറ പ്രത്യേക നിർദേശപ്രക ാരമാണിത് ചെയ്തത്.ഇവരുടെ ഫോൺ നമ്പറുകൾ നിരീക്ഷിച്ചതിൽ ചില വിവരങ്ങൾ വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ഇത് വിധിയെ എത്രത്തോളം സ്വാധീനിക്കുമെന്നതിനനുസരിച്ചായിരിക്കും നടപടി. നൃത്താധ്യാപകരാണ് വിധി മുൻകൂട്ടി നിശ്ചയിക്കുന്നതിന് വിധികർത്താക്കളെ സ്വാധീനിക്കുന്നത്. ഒന്നിലധികം ജില്ലകളിൽ നൃത്തപരിശീലനം നൽകുന്നവരുടെ ലോബിയാണിത്.
ചില ജില്ലകളിൽ പുതിയ പരിശീലകർ കടന്നുവരുേമ്പാൾ അവർ പരിശീലിപ്പിച്ച ഇനത്തിന് മാർക്ക് കൂടാതിരിക്കാനാണ് പ്രത്യേക ശ്രദ്ധ. പുതിയ പരിശീലകരുടെ ഇനം മികച്ചതെങ്കിൽ അതിനു മാർക്ക് കുറക്കുകയാണ് രീതി. ഒന്നിലധികം എ ഗ്രേഡുകൾ ലഭിച്ച പരിശീലകനാണ് അടുത്തവർഷത്തെ കൊയ്ത്തുകാലം എന്നാണു പറയുന്നത്.
വേദികളിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് സബ് ഏജൻറുമാരുണ്ട്. മാർക്ക് കൂട്ടേണ്ട ടീമിനെ തിരിച്ചറിയാൻ പച്ച, ചുവപ്പ്, മഞ്ഞ റിബണുകൾ പ്രത്യേകം നിർദേശിച്ച ഭാഗത്ത് തിരുകിവെക്കും. ഇത് ലോബിയുടെ വിധികർത്താക്കൾക്ക് മാർക്ക് നൽകേണ്ടവരെ തിരിച്ചറിയുന്നതിന് സഹായിക്കും. ജില്ലാതലത്തിലാണ് വിധിയെ അട്ടിമറിക്കുന്നതിന് ഏറ്റവും കൂടുതൽ ശ്രമം നടത്തുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
നൂർ നഹാമി അരങ്ങിലെത്തും; പൊലീസ് കാവലിൽ
കൗമാര കലാവേദിയിൽ പൊലീസ് കാവലിൽ ‘നൂർ നഹാമി’യെത്തും. സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് അധികൃതർ അനുമതി നിഷേധിച്ച ഉമേഷ് കല്യാശേരിയുടെ ‘അബ്ദുവിെൻറ മകൾ നൂർ നഹാമി’ എന്ന നാടകമാണ് നിയമവഴിയെ വേദിയിലെത്തുന്നത്. കൊല്ലം വെളിയം ഉപജില്ലയിലെ ലിറ്റിൽ ഫ്ലവർ സ്കൂൾ കുട്ടികളാണ് കോടതി ഉത്തരവിലൂടെ നാടകം കളിക്കാനെത്തുന്നത്.
പൗരത്വ രജിസ്റ്ററിലൂടെ ജനിച്ച മണ്ണിൽനിന്ന് പുറത്താക്കപ്പെടുന്നവരുടെ കഥയാണ് നാടകത്തിെൻറ ഇതിവൃത്തം. സംഘ്പരിവാർ പ്രകോപനത്തിെൻറ കാരണവും അതുതന്നെ. നാടകം തടയുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയതിനാൽ കനത്ത പൊലീസ് കാവലിലാണ് ജില്ലയിൽ നാടകം അവതരിപ്പിച്ചത്. കാഞ്ഞങ്ങാട്ട് ഒരു നിലക്കും നാടകം കളിപ്പിക്കില്ലെന്നായിരുന്നു ഭീഷണി. ഇതോടെ, ക്രമസമാധാന പ്രശ്നം പറഞ്ഞ് അധികൃതർ നൂർ നഹാമിക്ക് അനുമതി നിഷേധിച്ചു. അതിനെതിരെ സംവിധായകൻ ഉമേഷും സ്കൂൾ കുട്ടികളും കോടതിയെ സമീപിക്കുകയായിരുന്നു. അസമിലെ ഒരു കുടുംബത്തിൽ ഉപ്പയും ഉമ്മയും പൗരത്വപ്പട്ടികയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ തനിച്ചായ നൂർ നഹാമി എന്ന പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വൻ വാർത്തയാവുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ ആസ്പദമാക്കിയാണ് നാടകത്തിെൻറ രചന. ഇന്ന് വൻ സുരക്ഷയിലാണ് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വേദിയിൽ നൂർ നഹാമിയെത്തുക.
ഒരു മാസമായി ഇവരുടെ നമ്പറുകൾ പിന്തുടരുന്നു. വർഷങ്ങളായി വിധിനിർണയ പ ട്ടികയിലുള്ളവരെ നീക്കിയിട്ടുമുണ്ട്. ഡി.പി.ഐ ജീവൻബാബുവിെൻറ പ്രത്യേക നിർദേശപ്രക ാരമാണിത് ചെയ്തത്.ഇവരുടെ ഫോൺ നമ്പറുകൾ നിരീക്ഷിച്ചതിൽ ചില വിവരങ്ങൾ വിജിലൻസിനു ലഭിച്ചിട്ടുണ്ട്. ഇത് വിധിയെ എത്രത്തോളം സ്വാധീനിക്കുമെന്നതിനനുസരിച്ചായിരിക്കും നടപടി. നൃത്താധ്യാപകരാണ് വിധി മുൻകൂട്ടി നിശ്ചയിക്കുന്നതിന് വിധികർത്താക്കളെ സ്വാധീനിക്കുന്നത്. ഒന്നിലധികം ജില്ലകളിൽ നൃത്തപരിശീലനം നൽകുന്നവരുടെ ലോബിയാണിത്.
ചില ജില്ലകളിൽ പുതിയ പരിശീലകർ കടന്നുവരുേമ്പാൾ അവർ പരിശീലിപ്പിച്ച ഇനത്തിന് മാർക്ക് കൂടാതിരിക്കാനാണ് പ്രത്യേക ശ്രദ്ധ. പുതിയ പരിശീലകരുടെ ഇനം മികച്ചതെങ്കിൽ അതിനു മാർക്ക് കുറക്കുകയാണ് രീതി. ഒന്നിലധികം എ ഗ്രേഡുകൾ ലഭിച്ച പരിശീലകനാണ് അടുത്തവർഷത്തെ കൊയ്ത്തുകാലം എന്നാണു പറയുന്നത്.
വേദികളിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് സബ് ഏജൻറുമാരുണ്ട്. മാർക്ക് കൂട്ടേണ്ട ടീമിനെ തിരിച്ചറിയാൻ പച്ച, ചുവപ്പ്, മഞ്ഞ റിബണുകൾ പ്രത്യേകം നിർദേശിച്ച ഭാഗത്ത് തിരുകിവെക്കും. ഇത് ലോബിയുടെ വിധികർത്താക്കൾക്ക് മാർക്ക് നൽകേണ്ടവരെ തിരിച്ചറിയുന്നതിന് സഹായിക്കും. ജില്ലാതലത്തിലാണ് വിധിയെ അട്ടിമറിക്കുന്നതിന് ഏറ്റവും കൂടുതൽ ശ്രമം നടത്തുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
നൂർ നഹാമി അരങ്ങിലെത്തും; പൊലീസ് കാവലിൽ
കൗമാര കലാവേദിയിൽ പൊലീസ് കാവലിൽ ‘നൂർ നഹാമി’യെത്തും. സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് അധികൃതർ അനുമതി നിഷേധിച്ച ഉമേഷ് കല്യാശേരിയുടെ ‘അബ്ദുവിെൻറ മകൾ നൂർ നഹാമി’ എന്ന നാടകമാണ് നിയമവഴിയെ വേദിയിലെത്തുന്നത്. കൊല്ലം വെളിയം ഉപജില്ലയിലെ ലിറ്റിൽ ഫ്ലവർ സ്കൂൾ കുട്ടികളാണ് കോടതി ഉത്തരവിലൂടെ നാടകം കളിക്കാനെത്തുന്നത്.
പൗരത്വ രജിസ്റ്ററിലൂടെ ജനിച്ച മണ്ണിൽനിന്ന് പുറത്താക്കപ്പെടുന്നവരുടെ കഥയാണ് നാടകത്തിെൻറ ഇതിവൃത്തം. സംഘ്പരിവാർ പ്രകോപനത്തിെൻറ കാരണവും അതുതന്നെ. നാടകം തടയുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയതിനാൽ കനത്ത പൊലീസ് കാവലിലാണ് ജില്ലയിൽ നാടകം അവതരിപ്പിച്ചത്. കാഞ്ഞങ്ങാട്ട് ഒരു നിലക്കും നാടകം കളിപ്പിക്കില്ലെന്നായിരുന്നു ഭീഷണി. ഇതോടെ, ക്രമസമാധാന പ്രശ്നം പറഞ്ഞ് അധികൃതർ നൂർ നഹാമിക്ക് അനുമതി നിഷേധിച്ചു. അതിനെതിരെ സംവിധായകൻ ഉമേഷും സ്കൂൾ കുട്ടികളും കോടതിയെ സമീപിക്കുകയായിരുന്നു. അസമിലെ ഒരു കുടുംബത്തിൽ ഉപ്പയും ഉമ്മയും പൗരത്വപ്പട്ടികയുടെ പേരിൽ പുറത്താക്കപ്പെട്ടപ്പോൾ തനിച്ചായ നൂർ നഹാമി എന്ന പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വൻ വാർത്തയാവുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഈ സംഭവത്തെ ആസ്പദമാക്കിയാണ് നാടകത്തിെൻറ രചന. ഇന്ന് വൻ സുരക്ഷയിലാണ് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വേദിയിൽ നൂർ നഹാമിയെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story