ലഹരിക്കുടുക്കിൽ സ്കൂൾ വിദ്യാർഥികളും
text_fieldsകോട്ടയം: അടുത്തിടെ നഗരത്തിലെ പ്രശസ്തമായ സ്കൂളിൽനിന്ന് അധ്യാപകർ എക്സൈസ് ഓഫിസിലേക്ക് വിളിച്ചു. കുട്ടികൾ ലഹരി ഉപയോഗിച്ചതുപോലെ സംശയം തോന്നുന്നു എന്ന് പറഞ്ഞ്. എക്സൈസ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ കുട്ടികളുടെ ൈകയിൽ നൈട്രാസെപാം ഗുളിക കണ്ടെത്തി. 'വട്ടുഗുളിക' എന്നാണ് കുട്ടികൾക്കിടയിൽ ഇത് അറിയപ്പെടുന്നത്. സ്കൂളിലെ പൂർവവിദ്യാർഥിയാണ് ഒരു കുട്ടിക്ക് ആദ്യം ഗുളിക നൽകിയത്. പിന്നീട് ഡോക്ടറുടെ കുറിപ്പടി വ്യാജമായുണ്ടാക്കി അവൻ ജൻ ഔഷധിയിൽനിന്ന് ഗുളിക വാങ്ങി. ഒന്നിന് 50 രൂപ വെച്ച് കുട്ടികൾക്കെല്ലാം വിതരണം ചെയ്തു. ടീച്ചർ ബോർഡിലെഴുതാൻ തിരിയുന്ന സമയത്ത് ഇത് കഴിക്കും.
അതായിരുന്നു പതിവ്. കോട്ടയം നഗരത്തിലെ എന്നല്ല, കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലെയും അവസ്ഥ ഇതാണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. തീവ്രതയേറിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന അപകടകരമായ സ്ഥിതിയിലാണ് ഇന്നത്തെ കൗമാരം. സ്കൂളുകളിൽനിന്ന് നിത്യേന നിരവധി വിളികളാണ് വരുന്നത്. നേരത്തേ പുകവലിയും മദ്യപാനവുമായിരുന്നു കുട്ടികളെ ആകർഷിച്ചിരുന്നതെങ്കിൽ ഇപ്പോൾ മയക്കുമരുന്ന് ആണ്. അതും ഏറ്റവും വിലകൂടിയതും മാരകലഹരിവസ്തുവായ എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ഡ്രഗ്. സ്കൂളിൽനിന്ന് പഠിച്ചുപോയ വിദ്യാർഥികളാണ് ഇവരെ ഇതിലേക്കു നയിക്കുന്നത്. ലക്ഷങ്ങൾ വിലയുള്ള എം.ഡി.എം.എ ചെറിയ അളവിൽ ഒറ്റത്തവണ പോലും ഉപയോഗിച്ചാൽ അടിപ്പെടും.
സ്കൂളുകളിൽ ഇടക്കിടെ സന്ദർശനത്തിെനത്തുന്ന ഇവർ കുട്ടികളെ ചെറിയ തോതിൽ മയക്കുമരുന്ന് െവറുതെ നൽകി വലയിലാക്കും. കൂടുതൽ എനർജി കിട്ടുകയും മണിക്കൂറുകളോളം ഉന്മാദം നിലനിൽക്കുകയും ചെയ്യുന്നതിനാൽ പിന്നീട് കുട്ടികൾ തന്നെ ഇതാവശ്യപ്പെടുന്ന അവസ്ഥയിലേക്കെത്തും. ഇതിനായി വീടുകളിൽനിന്ന് മോഷണം നടത്തി പണം കൊടുക്കാനും കാരിയർമാരാകാനും കുട്ടികൾ തയാറാകും. അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നാണ് 'മാക്സ് ജെല്ലി എക്സ്റ്റസി' എന്നറിയപ്പെടുന്ന എം.ഡി.എം.എ. 10 ഗ്രാം പോലും കൈവശം വെക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ നേരം ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
പ്രതികളാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നു
സംസ്ഥാനത്ത് ലഹരി കടത്തുകേസിൽ പ്രതിയാകുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നുവെന്നാണ് എക്സൈസ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷം എക്സൈസ് അറസ്റ്റ് ചെയ്ത 3,791 പേരിൽ 514 പേരും 21 വയസ്സിൽ താഴെയുള്ളവരാണ്. ഈ വർഷം ഇതേ വരെ 518 യുവാക്കള് അറസ്റ്റിലായി. സംസ്ഥാനത്തെ വർധിച്ചുവരുന്ന ലഹരി കടത്തിനെ കുറിച്ച് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ടിലാണ് കടത്തിൽ യുവാക്കളെയും വിദ്യാർത്ഥികളെയും മറയാക്കുന്ന കാര്യം വ്യക്തമാക്കുന്നത്. പല പ്രലോഭനങ്ങളും നൽകിയാണ് ലഹരിമാഫിയ യുവാക്കളെയും വിദ്യാർത്ഥികളെയും വലയിലാക്കുന്നത്. യുവാക്കള് പ്രതികളാകുന്നത് വർധിച്ചതോടെയാണ് കഴിഞ്ഞ വർഷം മുതൽ ഇവരുടെ കണക്കുകള് ശേഖരിച്ച് പ്രത്യേക പരിശോധന എക്സൈസ് നടത്തിയത്. കഴിഞ്ഞ വർഷം 3667 കേസുകളിലായി 3791 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 514 പേർ 21 വയസ്സിന് താഴെയുള്ളവർ. ഈ വർഷം രജിസ്റ്റർ 2232 കേസുകളിൽ 518 പ്രതികൾ 21 വയസ്സിന് താഴെയുള്ളവരാണ്.
കുട്ടികളെ തിരിച്ചുപിടിക്കൽ ശ്രമകരം
25 കാരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനേക്കാൾ അപകടമാണ് 15 കാരൻ ഉപയോഗിച്ചാൽ. പെട്ടെന്ന് അവെൻറ തലച്ചോറിനെ ബാധിക്കും. ഓർമശക്തി നഷ്ടപ്പെടും. ഇത്തരക്കാർക്ക് കൗൺസലിങ് നൽകിയാലും പൂർണമായി തിരിച്ചുകൊണ്ടുവരൽ എളുപ്പമല്ല. മാറുന്ന കുടുംബസാഹചര്യമാണ് കുട്ടികളെ ഇത്തരം അപകടങ്ങളിലേക്കു നയിക്കുന്നത്. വീടുകളിൽ കുട്ടികളെ ശ്രദ്ധിക്കാൻ ആളില്ല. പരിശോധനക്കിടെ ഒരു വീട്ടിലെത്തിയപ്പോൾ എക്സൈസുകാർ കണ്ട കാഴ്ച മാതാപിതാക്കൾ അകത്തിരുന്ന് ടി.വി. കാണുന്നതും 14 വയസ്സുള്ള മകൻ പുറത്തിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതുമാണ്.
എൻജി. അധ്യാപകർ മുതൽ എം.ബി.ബി.എസ് വിദ്യാർഥികൾ വരെ
എൻജിനീയറിങ് കോളജ് അധ്യാപികയെയും രണ്ടു വിദ്യാർഥികളെയും ഒരുമിച്ചാണ് അടുത്തിടെ ജില്ലയിൽനിന്ന് മയക്കുമരുന്ന് ഉപയോഗിച്ചതിന് പിടിച്ചത്. ഇവരിൽനിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ചില െമഡിക്കൽ വിദ്യാർഥികളും മയക്കുമരുന്നുകൾക്ക് അടിമയാണ്. ഓർമ ശക്തി കൂടുമെന്ന് വ്യാജപ്രചാരണം വിശ്വസിച്ച് മയക്കുമരുന്ന് കഴിക്കുന്നവരിൽ എം.ബി.ബി.എസ് വിദ്യാർഥികളും ഉണ്ടെന്നതാണ് വസ്തുത. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പഠിക്കാൻപോകുന്ന കുട്ടികൾ ഭൂരിഭാഗവും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. അവർ വഴി കേരളത്തിലും എത്തുന്നു. നിരോധിത പുകയില ഉൽപന്നം വാങ്ങാൻ ജീവനക്കാരെ വിട്ട ബാങ്ക് ഉദ്യോഗസ്ഥനും ഒരുമിച്ച് ലഹരി ഉപയോഗിക്കുന്ന ദമ്പതികളും പിടിയിലായത് ജില്ലയിൽ തന്നെ. പ്രണയം നടിച്ച് പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്ന ലോബികളും ശക്തമാണ്.
ലഹരി വിദേശത്തുനിന്നും വരും
ജില്ലയിൽ ചങ്ങനാശ്ശേരി, ആർപ്പൂക്കര, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വൈക്കം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം. വിദേശ പൗരൻമാർ വരെ കേരളത്തിൽ വന്ന് മയക്കുമരുന്ന് കൈമാറുന്നുണ്ട്. ചേർത്തലയിൽനിന്ന് ഇത്തരത്തിൽ പിടികൂടിയത് പോർച്ചുഗൽകാരെയായിരുന്നു. സൈറ്റ് വഴി മയക്കുമരുന്ന് ഓർഡർ ചെയ്താൽ അവരെത്തിച്ചുകൊടുക്കും. മദ്യത്തിെൻറ ലഭ്യത കുറവായിരിക്കുേമ്പാൾ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. മാത്രമല്ല പണ്ട് ചെറിയ അളവിൽ മയക്കുമരുന്നാണ് പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ പിടികൂടുന്നത് കിലോക്കണക്കിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.