Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിന്നാക്ക-പട്ടികവിഭാഗ...

പിന്നാക്ക-പട്ടികവിഭാഗ സംവരണം ഉറപ്പാക്കി കെ.എ.എസ് ഭേദഗതി ഉത്തരവ്

text_fields
bookmark_border
kas
cancel

തിരുവനന്തപുരം: മൂന്ന് ധാരകളിലും സംവരണം ഉറപ്പാക്കി കേരള അഡ്മിസ്ട്രേറ്റിവ് സ ർവിസ് (കെ.എ.എസ്) സ്പെഷൽ റൂൾസ് ഭേദഗതി ഉത്തരവ് പുറത്തിറങ്ങി. ബുധനാഴ്ചത്തെ മന്ത ്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഭിന്നശേഷിക്കാർക്കും സംവരണം ഉ റപ്പാക്കും. നേരത്തേ ഇതും ഉൾപ്പെടുത്തിയിരുന്നില്ല. ജി.ഒ.(പി) നമ്പർ 4/2019 പി ആൻഡ് എ.ആർ.ഡ ി നമ്പരായി ജൂലൈ 11നാണ് ഉത്തരവ്.

രണ്ട്, മൂന്ന് ധാരകളിൽ ബൈട്രാൻസ്ഫർ അപ്പോയിൻമെൻറ്, ബൈട്രാൻസ്ഫർ റിക്രൂട്ട്മെൻറ് എന്നിവ ഡയറക്റ്റ് റിക്രൂട്ട്മെൻറ് എന്നാക്കി മാറ്റി. തസ്തിക മാറ്റം വഴിയുള്ള തസ്തികയായതിനാൽ സംവരണം ബാധകമല്ലെന്ന വാദമായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇത് പരിഹരിച്ചാണ് എല്ലാ തസ്തികയും നേരിട്ടുള്ള നിയമനമാക്കി മാറ്റിയത്. കെ.എ.എസിൽ പിന്നാക്ക വിഭാഗത്തിന് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വർഷത്തെ വയസ്സിളവ് ലഭിക്കും. എന്നാൽ, ഏത് ഘട്ടത്തിലായാലും സംവരണത്തിെൻറ പ്രായപരിധി 50 വയസ്സിൽ കൂടാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തി.

ബിരുദക്കാർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിലും ഗസറ്റഡിന് താഴെ വരുന്ന ജീവനക്കാർ വരുന്ന സ്ട്രീം രണ്ടിലും നേരത്തേതന്നെ വയസ്സിളവ് വ്യവസ്ഥ ചെയ്തിരുന്നു. സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ പി.എസ്.സി ഇനി നിയമനനടപടികളിലേക്ക് പോകും. ഇതിനായി വിജ്ഞാപനം പുറത്തിറക്കും. ഇക്കാര്യത്തിൽ ഏറെ നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. കെ.എ.എസ് പരീക്ഷയുടെ സ്വഭാവം സർക്കാറുമായി കൂടിയാലോചിച്ച് പി.എസ്.സി തീരുമാനിക്കും.

നേരത്തേ സർക്കാർ ഇക്കാര്യം തീരുമാനിക്കുമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. മൂന്നാം ധാരയിലേക്കുള്ള നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ജീവനക്കാർക്ക് അർഹതയുണ്ടാകില്ല. കെ.എ.എസിലെ 52 ജൂനിയർ ടൈം സ്കെയിൽ തസ്തികകൾ ഒഴിവാക്കി. ജില്ലാ വിദ്യാഭ്യാസ ഒാഫിസർമാരുടെ പേഴ്സണൽ അസിസ്റ്റൻറ് അടക്കം ഇതിൽ പെടുന്നു. ഡി.ഇ.ഒമാരുടെ പി.എമാരുടെ 45 തസ്തികകൾ ഇപ്രകാരം ഒഴിവായതിൽപെടും. വ്യവസായവകുപ്പിലെ മാനേജർ അടക്കം 15 തസ്തികകൾ സീനിയർ ടൈം സ്കെയിൽ തസ്തികയിൽനിന്ന് ഒഴിവാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskasmalayalam newsSC and ST Reservation
News Summary - SC and ST Reservation IN KAS -KeralaNews
Next Story