Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ബി.െഎ...

എസ്.ബി.െഎ ആക്രമണം: നേതാക്കളെ രക്ഷിക്കാൻ ശ്രമം; പരാതിയുമായി വനിതാജീവനക്കാരും

text_fields
bookmark_border
എസ്.ബി.െഎ ആക്രമണം: നേതാക്കളെ രക്ഷിക്കാൻ ശ്രമം; പരാതിയുമായി വനിതാജീവനക്കാരും
cancel

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിനത്തിൽ സ്റ്റാച്യുവിലെ എസ്.ബി.െഎ ഒാഫിസ് ആക് രമിച്ച സംഭവത്തിൽ പ്രതികളായ ഇടതുസംഘടനാനേതാക്കളെ രക്ഷിക്കാൻ അണിയറ നീക്കം സജീവ ം.നഷ്ടപരിഹാരം നൽകി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. ഭരണ പക്ഷ നേതാക്കളുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. പൊ തുമുതൽ നശിപ്പിച്ചെന്നതുൾപ്പെടെ പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് ആക്രമിച്ചവ രുടെ ജോലി പോകുമെന്നും അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ദയയുണ്ടാകണമെന്നുമാണ് ഒത്തുതീർപ്പിന് ശ്രമിക്കുന്നവരുടെ അപേക്ഷ. എന്നാൽ, ആക്രമികൾക്കെതിരെ ശക്തമായ നിലപാട് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ബാങ്ക് ജീവനക്കാരും സംഘടനകളും.

എൻ.ജി.ഒ യൂനിയന്‍ ജില്ല പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവും അടക്കം 15പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ടുപേര്‍ കീഴടങ്ങിയതല്ലാതെ ആരെയും പിടികൂടിയിട്ടില്ല. എൻ.ജി.ഒ യൂനിയൻ സംസ്ഥാന നേതാവ് സുരേഷ് ബാബു ഉൾപ്പെടെ സംഭവത്തിലെ മുഖ്യപ്രതികളായ ആറുപേരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് തിരിച്ചറിഞ്ഞു. അനിൽകുമാർ (സിവിൽ സപ്ലൈസ്), അജയകുമാര്‍ (സെയിൽ ടാക്സ്), ശ്രീവത്സൻ (ട്രഷറി ഡയറക്ടറേറ്റ്), ബിജുരാജ് (ആരോഗ്യവകുപ്പ്), വിനുകുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ദൃശ്യങ്ങളുണ്ടായിട്ടും യൂനിയെൻറ മറ്റുചില സംസ്ഥാനനേതാക്കളെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ട്. ഇവരെ തിരിച്ചറിയാനായില്ലെന്നാണ് പൊലീസ് വിശദീകരണം.

ബാങ്കിൽ പ്രവേശിച്ചവർ തന്നെ അസഭ്യം പറഞ്ഞെന്ന ബാങ്ക് മാനേജരുടെ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു.അതിനുപിന്നാലെ സമരക്കാർ അസഭ്യം പറഞ്ഞെന്ന പരാതിയുമായി ബാങ്കിലെ വനിതാ ജീവനക്കാരും രംഗത്തെത്തി. എസ്.ബി.െഎ സ്റ്റാഫ് യൂനിയെൻറ േനതൃത്വത്തിൽ വനിതകളുടെ പരാതി ബാങ്ക് അധികൃതർക്ക് കൈമാറി. പരാതികൾ ബാങ്ക് അധികൃതർ പൊലീസിന് കൈമാറാൻ സാധ്യതയുമുണ്ട്.

എൻ.ജി.ഒ യൂനിയൻ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം പ്രവർത്തിച്ച എസ്.ബി.ഐ ബാങ്ക് ശാഖ ആക്രമിച്ച കേസിലെ പ്രതികളായ രണ്ട് എൻ.ജി.ഒ യൂനിയൻ നേതാക്കളുടെ ജാമ്യ ഹരജി കോടതി തള്ളി. നഗരമധ്യത്തിൽ അരങ്ങേറിയ അക്രമം അതിഗൗരവമുള്ളതാണെന്ന് കേസ് പരിഗണിച്ച ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി. മഞ്ജിത്ത് അഭിപ്രായപ്പെട്ടു. എൻ.ജി.ഒ യൂനിയൻ തൈക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി അശോക്, ജില്ല സെക്രേട്ടറിയറ്റ് അംഗം ഹരിലാൽ എന്നിവരുടെ ജാമ്യഹരജിയാണ് കോടതി നിരസിച്ചത്.

അഖിലേന്ത്യ പണിമുടക്ക് ദിവസം രാവിലെ 10.15നാണ് തിരുവനന്തപുരത്തെ എസ്.ബി.ഐ മെയിൻ ട്രഷറി ശാഖ അടിച്ചുതകർത്തത്. 15 അംഗ സംഘം കമ്പ്യൂട്ടർ ഉൾപ്പെടെ ബാങ്കിനുള്ളിൽ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ബാങ്ക് മാനേജർ സന്തോഷിനെ അസഭ്യം പറയുകയും ചെയ്തെന്നാണ് കേസ്. ആക്രമണത്തിൽ ബാങ്കിെൻറ കമ്പ്യൂട്ടർ, ലാൻഡ് ഫോൺ, ഗ്ലാസ് ചേംബർ എന്നിവ നശിച്ചു. കേൻറാൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് രണ്ട് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsngo uniontrivandrummalayalam newssbi attack
News Summary - sbi attack trivandrum- kerala news
Next Story