എസ്.ബി.ഐ ആക്രമണം: എൻ.ജി.ഒ യൂനിയൻ നേതാക്കൾക്ക് ജാമ്യം
text_fieldsതിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം പ്രവർത്തിച്ച എസ്.ബി.ഐ ബാങ്ക് ആക്രമിച ്ച കേസിലെ പ്രതികളായ എട്ട് എൻ.ജി.ഒ യൂനിയൻ നേതാക്കൾക്കും കോടതി ഉപാധികളോടെ ജാമ്യം അന ുവദിച്ചു.
ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ബാങ്ക് ആക്രമിച്ചപ്പോ ൾ പ്രതികൾ വരുത്തിെവച്ച നാശനഷ്ട തുകയായ ഒന്നരലക്ഷം രൂപ എട്ട് പ്രതികളും ചേർന്ന് കെട്ടിവെക്കണം എന്നതാണ് ജാമ്യവ്യവസ്ഥയിലെ ശ്രദ്ധേയമായ കാര്യം. ഇതോടെ എൻ.ജി.ഒ യൂനിയൻ നേതാക്കളുടെ 25 ദിവസം നീണ്ട ജയിൽവാസം അവസാനിച്ചു. എൻ.ജി.ഒ യൂനിയൻ തൈക്കാട് ഏരിയ കമ്മിറ്റി സെക്രട്ടറി അശോക്, ജില്ല സെക്രേട്ടറിയറ്റ് അംഗം ഹരിലാൽ, പി.കെ. വിനുകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡൻറ് അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, യൂനിയൻ നേതാക്കളായ ബിജോയ് രാജ്, ശ്രീവത്സൻ, സുരേഷ് കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ഇൗ കേസിൽ ആദ്യം കീഴടങ്ങിയ അശോകനെയും ഹരിലാലിനെയും ജനുവരി 10നും മറ്റ് പ്രതികളെ 15നുമാണ് റിമാൻഡ് ചെയ്തത്. രണ്ടുതവണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതിനെതുടർന്ന് പ്രതികൾ ജില്ല കോടതിയെ സമീപിച്ചെങ്കിലും അവിടെയും ജാമ്യം ലഭിച്ചില്ല.
മാത്രമല്ല, കീഴ്കോടതിയുടെ നിരീക്ഷണം ജില്ല കോടതി ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാം തവണ ജില്ല കോടതിയിൽ പൊലീസ് റിപ്പോർട്ട് കണക്കിലെടുത്തും അന്വേഷണം അവസാന ഘട്ടത്തിലാണെന്ന നിലപാട് കണക്കിലെടുത്തുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ, കേസിൽ മൊത്തം 15 പ്രതികളുണ്ടെന്നും ഇനിയും ഏഴു പേരെ അറസ്റ്റ് ചെയ്യാത്ത കാര്യം റിപ്പോർട്ടിൽ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുമില്ല. ദേശീയ പണിമുടക്ക് ദിനമായ ജനുവരി ഒമ്പതിന് രാവിലെ 10.15ഒാടെ പ്രതികൾ എസ്.ബി.ഐ മെയിൻ ട്രഷറി ശാഖ ആക്രമിച്ച് ഒന്നരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.