Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഊൺ മേശയിൽ...

ഊൺ മേശയിൽ ചിതറിത്തെറിച്ച ചോര; സേവറി ഹോട്ടൽ നാണുവധം വീണ്ടും ചർച്ചയാകുേമ്പാൾ

text_fields
bookmark_border
ഊൺ മേശയിൽ ചിതറിത്തെറിച്ച ചോര; സേവറി ഹോട്ടൽ നാണുവധം വീണ്ടും ചർച്ചയാകുേമ്പാൾ
cancel
camera_alt

സേവറി ഹോട്ടൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നാണു

കണ്ണൂർ: വിദ്യാലയത്തിൽ, വീട്ടിൽ, നടുറോട്ടിൽ, പാർട്ടി ഓഫിസിൽ, ഓടുന്ന ബസ്സിൽ, നഗരമധ്യത്തിൽ അങ്ങനെ നിരവധി ഇടങ്ങളിൽ രാഷ്ട്രീയവൈര്യത്തിന്‍റെ പേരിൽ പച്ചമനുഷ്യരെ വെട്ടിവീഴ്ത്തിയ ചരിത്രമുണ്ട് കണ്ണൂരിന്. ഒേട്ടറെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് സാക്ഷിയായ കണ്ണൂരിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു സേവറി ഹോട്ടൽ നാണുവധം.

ചോറുവിളമ്പുന്നതിനിടെ ബോംബേറ്

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപം യോഗശാല റോഡിൽ സി.പി.എം പ്രവർത്തകന്‍റെ ഉടമസ്ഥതയിലുള്ളതാണ് സേവറി ഹോട്ടൽ. മുതലാളിയായ രാജനെ കൊലപ്പെടുത്താനാണ് 1992 ജൂൺ 13ന് ക്വട്ടേഷൻ സംഘം സ്ഥലത്തെത്തിയത്. അക്രമം നടക്കുേമ്പാൾ ഭക്ഷണം വിളമ്പുകയായിരുന്നു കോഴിക്കോട് പുറമേരി സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ നാണു. ബോംബേറിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ചു. ഈ സമയം ഊൺ കഴിക്കുകയായിരുന്ന ജയകൃഷ്ണൻ എന്ന കോൺഗ്രസുകാരന്‍റെ കൈപ്പത്തിയും അറ്റുവീണു. ചോറുകഴിക്കുന്നവരുടെ പാത്രങ്ങളിൽ ചോരയും മാംസവും തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. കേസിൽ തെളിവുകളുടെ അഭാവത്തിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടിരുന്നു.

കെ. സുധാകരൻ -ഫോട്ടോ: അഷ്കർ അലി

ഈ ആക്രമണത്തിന് പിന്നിൽ സുധാകരനാണെന്ന ആരോപണം അദ്ദേഹത്തിന്‍റെ മുൻ ഡ്രൈവറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബു ആവർത്തിക്കുന്നു. ചാലാട് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് ഹോട്ടൽ ആക്രമണമെന്നും എറണാകുളത്ത് നിന്ന് ക്വട്ടേഷൻ സംഘത്തെ കണ്ണൂർ ഡിസിസിയുടെ വാഹനത്തിൽ എത്തിച്ചത് താനാണെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. സി.പി.എമ്മും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.

ആരോപണങ്ങൾ സുധാകരനും കോൺഗ്രസും നിഷേധിച്ചിരുന്നു. എന്നാൽ, സേവറി കൊലപാതകത്തിൽ കൈപ്പിഴ സംഭവിച്ചുവെന്ന് സുധാകരൻ ഇന്നലെ വാർത്തസമ്മേളനത്തിൽ പറഞ്ഞതോടെയാണ് വീണ്ടും വിവാദമായത്.

പുനരന്വേഷിക്കണമെന്ന് കുടുംബം

കെ. സുധാകരന്‍റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ നാണു കൊലപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന് നാണുവിന്‍റെ ഭാര്യ ഭാർഗവി രംഗത്തെത്തിയിട്ടുണ്ട്. സുധാകരൻ നടത്തിയത് കുറ്റസമ്മതമാണെന്ന് ഭാർഗവി പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമനടപടി സംബന്ധിച്ച് അഭിഭാഷകനുമായി ചർച്ച ചെയ്യുമെന്നും ഭാർഗവി പറഞ്ഞു.

സേവറി നാണുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ സി.പി.എം സഹായം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കി. നാണുവിനെ കൊന്നവരെ സുധാകരന് അറിയാം. വാർത്താസമ്മേളനത്തിലെ സുധാകരന്‍റെ വാക്കുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സേവറി നാണു വധം കോൺഗ്രസിന് മേൽ കെട്ടിവെച്ചതാണെന്ന് കണ്ണൂർ മേയർ ടി.ഒ. മോഹനൻ പ്രതികരിച്ചു. വിചാരണ പൂർത്തിയായി കേസിൽ വിധി പ്രസ്താവിച്ചതാണ്. കെ. സുധാകരൻ പറഞ്ഞതിനെ പിന്തുണക്കുന്നുവെന്നും മോഹനൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

പഴയ മുറിവുകൾക്ക് വീണ്ടും തീപിടിക്കുന്നു

പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള വാക്പോര് മുറുകുേമ്പാൾ ഓർമയിലെ പഴയ മുറിവുകൾക്ക് വീണ്ടും തീപിടിക്കുന്നു. ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങൾക്ക് കളമൊരുങ്ങുേമ്പാൾ സേവറി നാണുവധം ഉൾപ്പെടെ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളും ഒരു വധശ്രമവുമാണ്  ചർച്ചയാകുന്നത്. അതിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജന് നേരെയുള്ള വധശ്രമം സംസ്ഥാനത്ത് പുറത്താണ് നടന്നത്. മറ്റ് മൂന്നും അരങ്ങേറിയത് കണ്ണൂർ ജില്ലയിൽ തന്നെ. ഇതിൽ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമെന്നറിയപ്പെടുന്ന വാടിക്കൽ രാമകൃഷ്ണൻ വധവും നാൽപാടി വാസു വധവുമാണ് മറ്റ് രണ്ട് സംഭവങ്ങൾ.

വാടിക്കൽ രാമകൃഷ്ണൻ, നാൽപാടി വാസു, കെ. നാണു,

വാടിക്കൽ രാമകൃഷ്ണൻ വധം

ജനസംഘം നേതാവായിരുന്ന വാടിക്കൽ രാമകൃഷ്ണൻ 1969 ഏപ്രിൽ 28നാണ് തലശ്ശേരിയിൽവെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുപിന്നിൽ സി.പി.എം പ്രവർത്തകരാണെന്നായിരുന്നു ജനസംഘം നേതാക്കളുടെ ആരോപണം.

ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ നേതാവായിരുന്ന പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണെൻറ ഭാര്യാ പിതാവും സി.പി.എം നേതാവുമായ എം.വി. രാജഗോപാൽ എന്നിവരായിരുന്നു ആദ്യ രണ്ട് പ്രതികൾ. എന്നാൽ, തെളിവുകളുടെയും ദൃക്സാക്ഷികളുടെ അഭാവത്തിൽ കോടതി ഇവരെ വെറുതെ വിട്ടു.

നാൽപാടി വാസു

സി.പി.എം ഇടവേലി ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ഇടവേലി യൂനിറ്റ് പ്രസിഡൻറുമായ നാൽപാടി വാസു 1993 മാർച്ച് നാലിനാണ് മട്ടന്നൂരിനടുത്ത പുലിയങ്ങോട്ട് വെടിയേറ്റ് മരിച്ചത്. കോൺഗ്രസ് നേതാവ് കെ. സുധാകരെൻറ നേൃത്വത്തിൽ നടന്ന, മാർക്സിസ്റ്റ് അക്രമ വിരുദ്ധജാഥ പുലിയങ്ങോട്ടിലൂടെ കടന്നുപോകുേമ്പാഴാണ് വെടിയേൽക്കുന്നത്. കടവരാന്തയിൽ ഇരിക്കുന്ന വാസുവിനെ കെ. സുധാകരൻ വെടിവെച്ചെന്നായിരുന്നു സി.പി.എം ആരോപണം.

എന്നാൽ, ജാഥക്കെതിരെ അക്രമം നടത്തിയ വാസുവിനുനേരെ ഗത്യന്തരമില്ലാതെ സുധാകരെൻറ ഗൺമാൻ വെടിയുതിർക്കുകയായിരുന്നുവെന്നായിരുന്നു സുധാകരെൻറയും കോൺഗ്രസിെൻറയും അന്നത്തെ പ്രതികരണം. കേസിൽ പ്രതിചേർക്കപ്പെട്ട കെ. സുധാകരൻ ഉൾപ്പെടെ 12 പ്രതികളെ പിന്നീട് തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി സെഷൻസ് കോടതി വെറുതെ വിട്ടു.

ഇ.പി. ജയരാജൻ വധശ്രമം

രാജധാനി എക്സ്സിലെ യാത്രക്കിടെ 1995 ഏപ്രിൽ 12നാണ‌് ആന്ധ്രാപ്രദേശിലെ ചിരാലയിൽവെച്ച‌് ഇ.പി. ജയരാജനു വെടിയേറ്റത‌്. വാഷ‌്ബേസിനു സമീപം മറഞ്ഞുനിന്ന് ദിനേശൻ, വിക്രംചാലിൽ ശശി എന്നിവർ വെടിയുതിർത്തെന്നാണ് കേസ്. ഇരുവരും അന്നുതന്നെ പിടിയിലായി. കെ. സുധാകരൻ ഏർപ്പാടാക്കിയ വാടക ക്രിമിനലുകളാണ് വെടിവെച്ചതെന്നായിരുന്നു സി.പി.എം ആരോപണം. തുടർന്ന് സുധാകരനെയും പ്രതിചേർത്തു. എന്നാൽ, പ്രതികളുമായോ സംഭവവുമായോ ഒരു ബന്ധവുമില്ലെന്നാണ് സുധാകരെൻറ പക്ഷം. തെളിവുകളുടെ അഭാവത്തിൽ ആന്ധ്ര കോടതി കേസ് തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayisavoury hotel Nanu murder casesavoury hotel
News Summary - savoury hotel Nanu murder case
Next Story