ശേഷിക്കുന്ന തീരമെങ്കിലും... പോരാടാനുറച്ച് ആലപ്പാട്
text_fieldsകരുനാഗപ്പള്ളി: ശേഷിക്കുന്ന തീരമെങ്കിലും നിലനിർത്താനായി അവസാനപോരാട്ടത്തിനിറ ങ്ങുകയാണ് ആലപ്പാട് നിവാസികൾ. ഏതുനിമിഷവും കടൽ വിഴുങ്ങുമെന്ന ഭീതിയിലാണ് കടലി െൻറ മക്കളിന്ന്. കരിമണൽ ഖനനംമൂലം തീരത്തെ ആവാസവ്യവസ്ഥ മാറിമറിഞ്ഞു. പരമ്പരാഗത ത ൊഴിലായ മത്സ്യബന്ധനത്തിനും ഖനനം വിഘാതമായി മാറിയിരിക്കുന്നു.
2004 ഡിസംബർ 26നുണ്ടായ സൂനാമി ദുരന്തം കേരള തീരത്ത് ഏറ്റവും കൂടുതൽ നാശംവിതച്ചത് ആലപ്പാടായിരുന്നു. 140 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്. ഏതാണ്ട് ഇരുപത്തിഅയ്യായിരത്തിലധികം ജനസംഖ്യയുള്ള ഈ ഗ്രാമം വെള്ളനാതുരുത്ത് മുതൽ അഴീക്കൽ മത്സ്യബന്ധന തുറമുഖം (പൊഴിമുഖം) വരെ 17 കിലോമീറ്റർ നീളത്തിലും മൂന്ന് കിലോമീറ്റർ വീതിയിലുമായിരുന്നു. അറബിക്കടലിനും ദേശീയ ജലപാതക്കുമിടയിലുള്ള ഈ തുരുത്തിെൻറ വീതി ഇപ്പോൾ ഇരുന്നൂറിൽ താഴെ മീറ്റർ മാത്രം.
അരനൂറ്റാണ്ടിലേറെയായി നടക്കുന്ന ഐ.ആർ.ഇ.യുടെ ഖനനംമൂലം നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥ വന്നപ്പോഴാണ് ‘സേവ് ആലപ്പാട്’ സംഘടനയുടെ ആഭിമുഖ്യത്തിൽ സമരം തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയം നാട് മുഴുവൻ ഏറ്റെടുത്തു.
ഇതിന് കാരണമായത് അഴീക്കൽ സ്വദേശിനി കാവ്യയെന്ന പ്ലസ് വൻ വിദ്യാർഥിനിയുടെ വാട്സ്ആപ് സന്ദേശമാണ്. ഇതോടെ സന്നദ്ധപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും വിദ്യാർഥി സമൂഹവും പരിസ്ഥിതി പ്രവർത്തകരും ആലപ്പാട്ടെ ചെറിയഴീക്കലിലെ ഖനനവിരുദ്ധ സമരമുഖത്തേക്ക് ഒഴുകുകയാണ്. ഇനി ആലപ്പാടിെൻറ ഒരിഞ്ചുഭൂമി പോലും നഷ്ടമാകാതെ ഖനനം നിർത്തിവെച്ച് കരയെ സംരക്ഷിക്കണമെന്നതാണ് ഏവരുടെയും ആവശ്യം. ആവശ്യത്തോട് അധികൃതർ ഇനിയും പുറംതിരിഞ്ഞുനിന്നാൽ സമരത്തിെൻറ രൂപവും ഗതിയും വരുംദിവസങ്ങളിൽ മാറുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.