സൗദിയിൽ നിന്ന് യുവാവിെൻറ മൃതദേഹത്തിന് പകരമെത്തിയത് ശ്രീലങ്കൻ യുവതിയുടേത്
text_fieldsകോന്നി: സൗദിയിൽ മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം. കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ വീട്ടിൽ അബ്ദുൽ റസാഖിെൻറ മകൻ റഫീഖിെൻറ (28) മൃതദേഹമാണ് മാറി ശ്രീലങ്കയിലെത്തിയത്. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കോന്നിയിലെ വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിന് ഖബറടക്കത്തിനായി പെട്ടി തുറന്നപ്പോഴാണ് 45 വയസ്സ് തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്ന് മനസ്സിലായത്. ബന്ദാര മാണെകി മാലാജി ശ്രീലങ്ക എന്നാണ് ടാഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫെബ്രുവരി 27നാണ് റഫീഖ് സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ അസീർ ആശുപത്രിയിൽ മൃതദേഹം എംബാം ചെയ്ത് കാർഗോയിലേക്ക് മാറ്റി. ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അടക്കംചെയ്ത പെട്ടിയിൽ റഫീഖിെൻറ പാസ്പോർട്ട് രേഖകൾ രേഖപ്പെടുത്തി കേരളത്തിലേക്ക് അയക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹവുമായി സൗദി എയർലൈൻസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.
തുടർന്ന് റഫീഖിെൻറ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ മൃതദേഹം അടങ്ങിയ 32ാം നമ്പർ പെട്ടി രേഖകൾ പരിശോധിച്ച ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. 23 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ മൃതദേഹം കണ്ട് ബന്ധുക്കൾ ഞെട്ടി. അബഹയിൽ 35ാം നമ്പർ പെട്ടിയിലാണ് റഫീഖിെൻറ മൃതദേഹം അടക്കം ചെയ്തതെന്ന് സുഹൃത്തുക്കൾ നാട്ടിൽ അറിയിച്ചു. മൃതദേഹം മാറിയത് അബഹ വിമാനത്താവളത്തിൽ നിന്നാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ മോർച്ചറിയിലേക്ക് മാറ്റി.
റഫീഖിെൻറ മൃതദേഹം ഉടൻ കൊച്ചിയിൽ എത്തിക്കാമെന്ന് കാർഗോ അധികാരികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതരും സൂചിപ്പിച്ചു. ആറു മാസം മുമ്പ് നാട്ടിലെത്തി മടങ്ങിയ റഫീഖിെൻറ മൃതദേഹം ഒരുനോക്കുകാണാൻ ആഗ്രഹിച്ച കുടുംബത്തിനാണ് മറ്റൊരു ദുരന്തം നേരിടേണ്ടി വന്നത്. റഫീഖിെൻറ പൂർണ ഗർഭിണിയായ ഭാര്യ സുറുമിയെയും മാതാവ് ഫാത്തിമ ബീവിയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.