സർഫാസി നിയമം:സഭാ സമിതി റിപ്പോർട്ട് വേഗത്തിൽ–സ്പീക്കർ
text_fieldsതിരുവനന്തപുരം: സർഫാസി നിയമത്തിെൻറ ബലത്തിൽ നടത്തുന്ന നിഷ്ഠുരവും മനുഷ്യത്വര ഹിതവുമായ ജപ്തി നീക്കം നിർത്തിവെക്കാനുള്ള ജനാധിപത്യമര്യാദയും മാന്യതയും ബാങ്കു കൾ കാട്ടണമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. നെയ്യാറ്റിൻകര സംഭവത്തിെൻറ നേരിട്ടു ള്ള കാരണം സാഹചര്യത്തിൽ മറ്റൊന്നാണെങ്കിലും ബാങ്കുകളുടെ ജപ്തിനടപടികളിൽ പുന ർവിചിന്തനം വേണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർഫാസി നിയമത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ, നിയമം നടപ്പാക്കുേമ്പാഴുണ്ടാകുന്ന സാമൂഹികാഘാതം പഠിക്കുന്നതിന് എസ്. ശർമ അധ്യക്ഷനായ നിയമസഭ സമിതിയെയും ചുമതലപ്പെടുത്തി.
കോട്ടയം, എറണാകുളം ജില്ലകളിലടക്കം സമിതി സിറ്റിങ് നടത്തുകയും ജപ്തിനോട്ടീസ് ലഭിച്ചവരിൽ നിന്നടക്കം വിവരം സമാഹരിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ചില തടസ്സങ്ങളുണ്ടായെങ്കിലും സാധ്യമാകും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിഷ്ഠുരമായ ജപ്തി നടപടികളിൽനിന്ന് സാധാരണക്കാർക്ക് എങ്ങനെ കവചമൊരുക്കാമെന്നതാണ് നിയമസഭ ആലോചിക്കുന്നത്. ജപ്തി പാടില്ലെന്ന സർക്കാറിെൻറ ആവശ്യം മുന്നിലുള്ളപ്പോഴാണ് ഇതൊന്നും പാലിക്കാതെ ബാങ്കുകൾ മുന്നോട്ട് പോകുന്നത്. ഇൗ സാഹചര്യത്തിൽ സർക്കാർതന്നെ ഇടപെടുമെന്നാണ് പ്രതീക്ഷ.
സർഫാസി വൻകിടക്കാരെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നിയമമാണ്.
ബാങ്കുകൾക്ക് മറ്റൊന്നും നോക്കാതെ ഗുണ്ടകളെ ഉപയോഗിച്ച് സ്ഥലം ജപ്തി ചെയ്തെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഇൗ നിയമത്തിലൂടെ ലഭിക്കുന്നത്. നിയമസഭ സമിതി റിപ്പോർട്ടിലെ ശിപാർശകൾ കേന്ദ്രസർക്കാറിന് അയക്കുമെന്നും സ്പീക്കർ വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.