സർഫാസി: കരാർ വിവരങ്ങൾ സർക്കാറിന് നൽകാതെ എസ്.ബി.െഎ
text_fieldsകൊച്ചി: വായ്പ കുടിശ്ശിക പിടിച്ചെടുക്കാൻ നിയോഗിച്ച ആസ്തി പുനർനിർമാണ കമ്പനിയുമ ായുള്ള കരാർ വിവരങ്ങൾ സർക്കാറിനുപോലും നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവ രങ്ങൾ നൽകാൻ ബാധ്യതയുള്ള പൊതുമേഖല ബാങ്ക് അവ നിഷേധിക്കുന്നത് ചോദ്യംചെയ്ത് സ ർക്കാർ പ്രതിനിധിയായ ജില്ല കലക്ടർ. സർഫാസി നിയമ പ്രകാരം നടപടി കാത്തുകിടക്കുന്ന എറണാകുളം ടൂറിസ്റ്റ് ബംഗ്ലാവുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള കേസാണ് എറണാകുളം കലക്ടറും എസ്.ബി.ഐയും തമ്മിലെ ഏറ്റുമുട്ടലിന് വഴിമാറുന്നത്. വിവരങ്ങൾ വെളിപ്പെടുത്താൻ ബാങ്ക് തയാറല്ലാത്ത സാഹചര്യത്തിൽ എസ്.ബി.ഐ എറണാകുളം എസ്.എം.ഇ ശാഖയെയും മാനേജറെയും കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ നൽകിയ സത്യവാങ്മൂലം ൈഹകോടതിയുടെ പരിഗണനയിലാണ്.
വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്ന് ജപ്തി നടപടികൾക്ക് ബാങ്കും നികുതി കുടിശ്ശിക പിടിച്ചെടുക്കാൻ സർക്കാറും ശ്രമം ആരംഭിച്ചതോടെയാണ് കേസ് ഹൈകോടതിയിലെത്തുന്നത്. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് തുക ഈടാക്കാൻ ബാങ്ക് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിെനയും സി.ജെ.എം കോടതിയെയും എസ്.ബി.െഎ സമീപിച്ചു. ടൂറിസ്റ്റ് ബംഗ്ലാവ് പിടിച്ചെടുത്ത് ജാമ്യവസ്തുവിൽനിന്ന് നികുതി കുടിശ്ശിക ഈടാക്കാനുള്ള ശ്രമം സർക്കാറും നടത്തി. ഇതിനിടെ, വായ്പത്തുക പിരിച്ചെടുക്കാനുള്ള അവകാശം അസെറ്റ് റീ കൺസ്ട്രക്ഷൻ കമ്പനിയായ ഫീനിക്സ് എ.ആർ.സി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി എസ്.ബി.ടി കരാറുണ്ടാക്കി. ഈടുവസ്തു സ്വന്തമാക്കാൻ ബാങ്കിൽനിന്ന് ഉത്തരവ് സമ്പാദിച്ച കമ്പനി, റവന്യൂ റിക്കവറി ആക്ട് പ്രകാരം സർക്കാർ സ്വീകരിച്ച നടപടികൾക്കെതിരെ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി.
അതേസമയം, സംയുക്ത ലേലത്തിന് കമ്പനിക്കും സർക്കാറിനും കോടതി അനുമതിയും നൽകി. ഉയർന്ന തുക നിശ്ചയിച്ചതിനാൽ ലേലം കൊള്ളാൻ ആരുമെത്താതെ രണ്ടുതവണ നടപടി പരാജയപ്പെട്ടു.
ലേലത്തുക കുറക്കാനുള്ള നടപടികളുടെ ഭാഗമായി വിൽപന, ആഡംബര നികുതിയിനത്തിൽ പലിശയും പിഴപ്പലിശയുമില്ലാതെ സർക്കാറിന് ലഭിക്കേണ്ട തുക നിശ്ചയിച്ചശേഷം ബാങ്കിന് ലഭിക്കാനുള്ള തുക സംബന്ധിച്ച വിവരം ലഭ്യമാക്കാൻ 2019 ജനുവരി നാലിന് കലക്ടർ എസ്.ബി.ഐ കമേഴ്സ്യൽ ബ്രാഞ്ചിലേക്ക് കത്തയച്ചു. എ.ആർ.സിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം ലഭിക്കേണ്ട തുക എത്രയെന്നതും ഇതുവരെ നടന്ന ഇടപാടുകളുടെ വിശദാംശങ്ങളുമാണ് കലക്ടർ തേടിയത്. എന്നാൽ, സർഫാസി ആക്ട് പ്രകാരം 34.23 കോടിയുടെ കടം ഈടാക്കാനുള്ള നടപടികളാണ് ആരംഭിച്ചതെന്ന വിവരം മാത്രമാണ് എസ്.എം.ഇ ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജർ ൈകമാറിയത്. കടം പിരിച്ചെടുക്കാനുള്ള അവകാശം കമ്പനിക്ക് കൈമാറി 2017 മാർച്ച് 30ന് എസ്.ബി.ടി കരാറുണ്ടാക്കി. ഏപ്രിൽ ഒന്നിന് എസ്.ബി.ഐ-എസ്.ബി.ടി ലയനം നടന്നു. ലയനത്തിന് മുമ്പാണ് കരാറുണ്ടാക്കിയതെന്നും വിവരങ്ങൾ ലഭ്യമല്ലെന്നുമുള്ള മറുപടിയാണ് എസ്.ബി.ഐ നൽകിയത്. ഇതോടെ, ഇടപാടിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ആരോപിച്ച് കലക്ടർ സത്യവാങ്മൂലം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.