വാളയാറിൽ കുടുംബത്തിനുനേരെ സംഘ്പരിവാർ ആക്രമണം
text_fieldsപാലക്കാട്: വാളയാർ കനാൽപിരിവിൽ കുടുംബത്തിനുനേരെ സംഘ്പരിവാർ ആക്രമണം. കമ്പികൊണ്ടുള്ള അടിയേറ്റ് സാരമായ പരിക്കോടെ മൂന്നുപേരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ പുലത്തുപാട്ടിൽ ആസിഫ് (38), ആസിഫിെൻറ സഹോദരൻ അനീഷ് (32), സുഹൃത്ത് നെല്ലിമല പുതുപറമ്പ് അർഷിദ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. വണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന ആസിഫിന് കനാൽപിരിവിൽ വീടും ഫാമുമുണ്ട്. രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമാണ് കുടുംബം വീട്ടിൽ വരാറുള്ളു. ശനിയാഴ്ച രാത്രി ഇവർ എത്തിയപ്പോഴാണ് 20ഒാളം വരുന്ന സംഘ്പരിവാർ പ്രവർത്തകർ അക്രമം നടത്തിയത്.
വാഹനം വേഗത്തിൽപോയത് ചോദ്യംചെയ്ത അക്രമിസംഘം കമ്പി, മുള എന്നിവ ഉപേയാഗിച്ച് കുടുംബത്തെ മർദിക്കുകയായിരുന്നു. ആസിഫിനും അനീഷിനും തലക്ക് സാരമായ പരിക്കുണ്ട്. അർഷിദിെൻറ മുതുകിലും നെഞ്ചിലും പരിക്കുണ്ട്. ആക്രമണം തടയാനെത്തിയ ആസിഫിെൻറ ഭാര്യ നാദിയയെ (31) അക്രമിസംഘം നിലത്തുവീഴ്ത്തി. വീട് അടിച്ചുതകർത്ത സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരിക്കേറ്റവർ പറഞ്ഞു.
മൂന്ന് ചെറിയ കുട്ടികളും ഇൗ സമയം വീട്ടിലുണ്ടായിരുന്നു. വാളയാർ പൊലീസ് നിസ്സാര വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് ആരോപണമുണ്ട്. പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്നും പറയപ്പെടുന്നു. കുടുംബം ജില്ല പൊലീസ് സൂപ്രണ്ടിന് നിവേദനം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.