Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യം തടിക്കട...

ആദ്യം തടിക്കട ജീവനക്കാരൻ; സന്ദീപിെൻറ വളർച്ച ഞൊടിയിടയിൽ 

text_fields
bookmark_border
ആദ്യം തടിക്കട ജീവനക്കാരൻ; സന്ദീപിെൻറ വളർച്ച ഞൊടിയിടയിൽ 
cancel

തിരുവനന്തപുരം: തടിക്കട ജീവനക്കാരനായിരുന്ന സന്ദീപ് നായര്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പണക്കാരനായത്. സ്വർണക്കടത്തിൽ സരിത്തിനെപോലെ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന സന്ദീപ് ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ ഭാര്യ സൗമ്യയെയാണ് ബുധനാഴ്ച കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

സന്ദീപിെൻറ വളർച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹത്തെ അറിയാവുന്നവർ പറയുന്നു. വിവിധയിടങ്ങളില്‍ ഡ്രൈവറായി ജോലിനോക്കി. എട്ടുവര്‍ഷത്തോളം നഗരത്തിലെ പലരുടെയും ഡ്രൈവറായി ജോലിനോക്കി. ബി.ജെ.പി കൗണ്‍സിലറുടെ സ്ഥാപനത്തിലായിരുന്നു സന്ദീപ് അവസാനമായി ഡ്രൈവറായി ജോലിനോക്കിയിരുന്നത്. ശേഷം 2019 ഡിസംബറിലാണ് ‘കാര്‍ബണ്‍ ഡോക്ടര്‍’ എന്ന വർക്ഷോപ് തുടങ്ങിയത്. ഈ സ്ഥാപനത്തിൽ സ്വപ്നക്കും സരിത്തിനും നിക്ഷേപമുണ്ടെന്ന വിവരങ്ങളും പുറത്തുവരികയാണ്. 
നഗരത്തിലെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. 

വർക്ഷോപ് തുടങ്ങിയശേഷം മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള രണ്ട് ആഡംബര കാറുകള്‍ വാങ്ങി. അരുവിക്കരക്ക് സമീപം കുമ്മി എന്ന സ്ഥലത്ത് വാടകക്ക് വീടെടുത്ത് അവിടേക്ക് താമസം മാറ്റി. ശ്രീലങ്ക, മക്കാവോ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയിടങ്ങളിലെ നിത്യ സന്ദർശകനായിരുന്നു. മുമ്പ് ബി.ജെ.പി അനുഭാവിയായിരുന്ന സന്ദീപ് ഇപ്പോൾ സി.പി.എം അനുഭാവിയാണെന്ന് സൂചിപ്പിക്കുന്ന പോസ്റ്റുകളാണ് ഫേസ്ബുക്കിൽ കാണാൻ സാധിക്കുന്നത്.

സ്വപ്നയെ കണ്ടത് ഒരു തവണ –സന്ദീപിെൻറ മാതാവ്
തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ താന്‍ നേരിട്ടുകണ്ടത് കാര്‍ബണ്‍ ഡോക്ടര്‍ എന്ന കട ഉദ്ഘാടനത്തിന് മാത്രമാണെന്ന് സന്ദീപിെൻറ മാതാവ് ഉഷ. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങളറിയില്ല. സന്ദീപിെൻറ ഭാര്യക്ക് സ്വപ്‌നയെ പരിചയമുണ്ട്. പണം സ്വര്‍ണമാക്കി മാറ്റുന്നതിനും കാറുകള്‍ വാങ്ങുന്നതും സന്ദീപിന് ഹരമായിരുന്നു. മകെൻറ മറ്റ് ഇടപാടുകളെക്കുറിച്ച് തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സന്ദീപ് ബി.ജെ.പിക്കാരനെന്ന് സി.പി.എം; അല്ലെന്ന് ബി.ജെ.പി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന സന്ദീപ് നായർ സി.പി.എം പ്രവർത്തകനാണെന്ന ആരോപണം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ തള്ളി. സന്ദീപ് ബി.ജെ.പിയുടെ പ്രധാന പ്രവർത്തകനാെണന്ന് അദ്ദേഹം തിരിച്ചടിച്ചു. സന്ദീപിന് സി.പി.എം ബ്രാഞ്ച് അംഗത്വമുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ മാതാവ് ഉമ പിന്നീട് മകൻ ബി.ജെ.പി പ്രവർത്തകൻ തന്നെയാണെന്ന് തിരുത്തി. 

എന്നാൽ, ഇൗ പ്രസ്താവന ശരിയല്ലെന്നും ബി.ജെ.പിയുമായി സന്ദീപിന് ഒരു ബന്ധവുമില്ലെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് വ്യക്തമാക്കി. പ്രചാരവേലക്ക് ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡൻറും കൗൺസിലറുമായ എസ്.കെ.പി. രമേശിെൻറ സ്റ്റാഫാണ് സന്ദീെപന്ന് ആനാവൂർ പറഞ്ഞു. 

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിെല െപ്രാഫൈൽ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമൊത്ത് നിൽക്കുന്നതാണ്. എസ്.കെ.പി. രമേശ് അടക്കം നേതാക്കന്മാർക്ക് വേണ്ടി എന്തും ചെയ്യാൻ തയാറാവുന്ന ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ സന്ദീപിനെ സി.പി.എം പ്രവർത്തകനായി ചിത്രീകരിച്ച് അപവാദപ്രചാരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനാണെങ്കിൽ സ്വന്തം കടയുടെ ഉദ്ഘാടനത്തിന് എന്തുകൊണ്ട് ഒരു ബി.ജെ.പി നേതാവിനെ പോലും വിളിച്ചില്ലെന്നു വി.വി രാജേഷ് ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala news
News Summary - sandeep nairs business growth -kerala news
Next Story