കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ കുറ്റ സമ്മതം നടത്താന്‍ തയാറെന്ന് കോടതിയെ അറിയിച്ചു. കൊച്ചിയിലെ എൻ.ഐ.എ കോടതിയിലാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. മൊഴി പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക.
സന്ദീപിന്‍റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതിയാണ് സന്ദീപ് നായർ. എന്നാൽ, കേസില്‍ മാപ്പ് സാക്ഷിയാക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും മാപ്പ് സാക്ഷിയാക്കിയെങ്കില്‍ തന്നെ ശിക്ഷ ഒഴിവാക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കോടതി പറഞ്ഞു.