Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപ് വധം: ഒരാളെകൂടി...

സന്ദീപ് വധം: ഒരാളെകൂടി പ്രതിചേർത്തു

text_fields
bookmark_border
sandeep
cancel

തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെകൂടി പ്രതിചേർത്തു. കരുവാറ്റ പാലവിള കോളനിയിൽ രതീഷിനെയാണ് (36) പ്രതിചേർത്തത്. സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയടക്കം മൂന്നുപേർക്ക് ഒളിത്താവളം ഒരുക്കി നൽകിയ കേസിലാണ് രതീഷിനെ പ്രതി ചേർത്തിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ് രതീഷ്.

കരുവാറ്റ സ്വദേശിയായ അരുൺ കുമാറിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന് കുറ്റപ്പുഴയിലെ ലോഡ്ജിൽ പാർപ്പിച്ച് ദേഹോപദ്രവം ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. ഈ കേസിൽ ഹരിപ്പാട് പൊലീസിെൻറ പിടിയിലായ രതീഷ് ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്. തിങ്കളാഴ്ച തിരുവല്ല കോടതിയിൽ അപേക്ഷ നൽകി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMSandeepSandeep murder
News Summary - Sandeep murder One more accused
Next Story