സനലിെൻറ ആത്മഹത്യ; ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കും –മന്ത്രി
text_fieldsതിരുവനന്തപുരം: വയനാട് തൃകൈപ്പറ്റയിൽ ആത്മഹത്യ ചെയ്ത സനലിന് പ്രളയ സഹായമായ 10000 രൂപ പോലും നൽകാതിരുന്നതിനെ കുറിച്ച് അന്വേഷണം നടത്തുെമന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. പണം സനലിെൻറ അക്കൗണ്ടിലേക്ക് പോകാതിരുന്നിട്ടും ജീവനക്കാർ പരിശോധിക്കുകയോ നടപടി എടുക്കുകയോ ചെയ്യാത്തതിനെ കുറിച്ചും ഉദ്യോഗസ്ഥ വീഴ്ചയെ കുറിച്ചും അന്വേഷിക്കുമെന്നും സി.കെ. ശശീന്ദ്രെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി.
അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടും തിരിച്ചു വന്നവരുടെ അക്കൗണ്ട് പരിശോധിക്കാൻ ജനുവരി 18ന് ലാൻറ് റവന്യൂ കമീഷണർ നിർദേശം നൽകിയിരുന്നു. അക്കൗണ്ടുകളിലെ പിഴവ് പരിഹരിക്കാനും ആവശ്യമെങ്കിൽ പുതിയത് എടുപ്പിക്കാനുമാണ് നിർദേശിച്ചത്. ഇത്തരം വിഷയങ്ങൾ സത്വരമായി പരിഹരിക്കും. സനലിെൻറ വീട് 75 ശതമാനം മുതൽ 100 ശതമാനം വരെ തകർന്ന പട്ടികയിലായിരുന്നു.
ആദ്യ ഗഡു തുക ലഭ്യമാക്കാൻ ട്രഷറിയിൽ നൽകി. എന്നാൽ അക്കൗണ്ടിൽ 50,000 രൂപ വരെയേ നിക്ഷേപിക്കാനാവുമായിരുന്നുള്ളൂ. അതിനാൽ തുക ഇടാൻ കഴിയാതെ വരികയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.