സനലിെൻറ കുടുംബത്തിെൻറ സമരം പിൻവലിക്കണം –സി.പി.എം
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിെൻറ കുടുംബം സെക്രട്ട േറിയറ്റിന് മുന്നിൽ നടത്തുന്ന സമരം പിൻലിക്കണമെന്ന് സി.പി.എം. എന്നാൽ, തുടരുമെന്ന് സമ രസമിതി. സമരം പിൻവലിക്കുന്നതിന് ഉപാധിവെച്ചാണ് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ചർച്ച നടത്തിയതെന്ന് സനലിെൻറ ഭാര്യ വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു.
ജോലിയുടെ കാര്യം സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാനെന്ന് പറഞ്ഞാണ് വര്‍ഗീസിനെ തിരുവനന്തപുരം ജില്ല കമ്മിറ്റി ഒാഫിസിലേക്ക് വിളിച്ചുവരുത്തിയത്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലനാണ് ശനിയാഴ്ച കൂട്ടിക്കൊണ്ടുപോയത്.
സാമ്പത്തികസഹായം നൽകാം, ജോലിയുടെ കാര്യം പരിശോധിച്ചുപറയാം എന്നായിരുന്നു വാഗ്ദാനം. ഒത്തുതീർപ്പിനില്ലെന്നും സമരം തുടരുമെന്നും അറിയിച്ച് മടങ്ങുകയായിരുന്നുവെന്ന് വർഗീസ് അറിയിച്ചു. നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാര്‍ സാമ്പത്തികസഹായവും ജോലിയും വാഗ്ദാനം നൽകി. പിന്നീട്, നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിെൻറ പരാതി.
അതിനിടെ, സമരത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് കെ. ആൻസലൻ എം.എൽ.എ ആരോപിച്ചു. ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കാനാണ് സി.പി.എം നീക്കമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. സമരം തുടരുമെന്ന് സനലിെൻറ മാതാവും മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.